ഇലവുംതിട്ട പീഡനം: സുബിനുമായുള്ള പ്രണയം 13-ാം വയസില്‍: ആദ്യ പീഡനം പതിനാറാം വയസില്‍: സുഹൃത്തുക്കള്‍ക്ക് നമ്പര്‍ കൈമാറിയതും കാമുകന്‍: പീഡനപരമ്പരയില്‍ 14 പേര്‍ അറസ്റ്റില്‍: റാന്നിയില്‍ ആറു പേരെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

0 second read
Comments Off on ഇലവുംതിട്ട പീഡനം: സുബിനുമായുള്ള പ്രണയം 13-ാം വയസില്‍: ആദ്യ പീഡനം പതിനാറാം വയസില്‍: സുഹൃത്തുക്കള്‍ക്ക് നമ്പര്‍ കൈമാറിയതും കാമുകന്‍: പീഡനപരമ്പരയില്‍ 14 പേര്‍ അറസ്റ്റില്‍: റാന്നിയില്‍ ആറു പേരെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന
0

പത്തനംതിട്ട: പതിനെട്ട് വയസുള്ള ദളിത് പെണ്‍കുട്ടിയെ നിരന്തരമായ പീഡിപ്പിച്ച കേസില്‍ ഇതു വരെ 14 പ്രതികള്‍ അറസ്റ്റില്‍. ഇലവുംതിട്ട സ്‌റ്റേഷനിലെ രണ്ടും പത്തനംതിട്ട സ്‌റ്റേഷനിലെ മൂന്നും കേസുകളിലായിട്ടാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. റാന്നി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പേര്‍ കസ്റ്റഡിയിലുണ്ട്. അറസ്റ്റിലായവരില്‍ മൂന്നു പേര്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലു പേര്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇലവുംതിട്ടയില്‍ അഞ്ചും പത്തനംതിട്ടയില്‍ ഒമ്പതും പേരാണ് അറസ്റ്റിലായത്.

പത്തനംതിട്ട സ്‌റ്റേഷനിലെ മൂന്നു കേസുകളില്‍ ആദ്യത്തേതില്‍ ടൗണില്‍ മീന്‍ കച്ചവടം നടത്തുന്ന കൊന്നമൂട് പരാലില്‍ വീട്ടില്‍ ഷംനാദ് (20) ആണ് അറസ്റ്റിലായത്. രണ്ടാമത്തെ കേസില്‍ വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ബയോമെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന പേട്ട പുതുപ്പറമ്പില്‍ വീട്ടില്‍ അഫ്‌സല്‍ റഹിം (21), സഹോദരന്‍ ആഷിഖ് റഹിം (20), എറണാകുളത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിങ് പഠിക്കുന്ന കടമ്മനിട്ട അമാംപാറക്കല്‍ വീട്ടില്‍ നിധിന്‍ പ്രസാദ് (21), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ പ്രമാടം കൊമ്പില്‍ കിഴക്കേതില്‍ അഭിനവ് (18), വാഴമുട്ടം ഈസ്റ്റ് കൈലാസത്തില്‍ കാര്‍ത്തിക് (18), പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ആഷിഖ് വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്നതിനൊപ്പം കോളജ് ജങ്ഷനിലെ വര്‍ക്ക് ഷോപ്പിലും ജോലി ചെയ്യുന്നു. അഫ്‌സല്‍ 2022 ലും കഴിഞ്ഞ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ആഷിഖും കൂട്ടുപ്രതിയാണ്.
മൂന്നാമത്തെ കേസില്‍ പത്തനംതിട്ട ചന്തയില്‍ മീന്‍വില്‍ക്കുന്ന കുലശേഖരപതി കൊച്ചുപുരയിടത്തില്‍ കണ്ണപ്പന്‍ എന്ന സുധീഷ് (27), പൂങ്കാവില്‍ മീന്‍വില്‍പ്പന നടത്തുന്ന താഴെവെട്ടിപ്പുറം ആനപ്പാക്കല്‍ വീട്ടില്‍ നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റി ലായത്. പത്തനംതിട്ട പോലീസ് സേ്റ്റഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്.
പത്തനംതിട്ട, കോന്നി പോലീസ് സേ്റ്റഷനുകളില്‍ 2014 ലെ രണ്ട് മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു. ഇതിന് പുറമേ റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.

ഇലവുംതിട്ട സ്‌റ്റേഷനില്‍ രജിസ്്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത കേസുകളുടെ അന്വേഷണ ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.വിനോദ് കൃഷ്ണനാണ് അന്വേഷിക്കുന്നത്.

പ്രണയം നടിച്ച് ചതിച്ചത് സുബിന്‍

വെള്ളിയാഴ്ച ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്ത സുബിനാണ് പീഡനം തുടങ്ങുന്നത്. മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കുകയും ചെയ്തു. കുട്ടിക്ക് 16 വയസ് ആയപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബര്‍ തോട്ടത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു.

ഊര്‍ജിതമാക്കിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികളെ വീടുകളില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തത്.ഇലവുംതിട്ട സേ്റ്റഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് ഇവിടെ അറസ്റ്റിലായ മറ്റ് പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടില്ല. സ്വന്തമായി ഫോണ്‍ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…