മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയില്‍ എടുത്ത പ്രതി ജാമ്യം കിട്ടി പോകുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചൂണ്ടിയത് ഇ-പോസ് മെഷീന്‍: മോഷണത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും മെഷിന്‍ കിട്ടിയില്ല: പോണ വഴിക്ക് എറിഞ്ഞു കളഞ്ഞുവെന്ന് കുറ്റസമ്മതം: കൊടുമണ്‍ പോലീസ് വെട്ടിലായി

1 second read
Comments Off on മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയില്‍ എടുത്ത പ്രതി ജാമ്യം കിട്ടി പോകുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചൂണ്ടിയത് ഇ-പോസ് മെഷീന്‍: മോഷണത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും മെഷിന്‍ കിട്ടിയില്ല: പോണ വഴിക്ക് എറിഞ്ഞു കളഞ്ഞുവെന്ന് കുറ്റസമ്മതം: കൊടുമണ്‍ പോലീസ് വെട്ടിലായി
0

പത്തനംതിട്ട: മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയില്‍ എടുത്ത പ്രതി ജാമ്യം കിട്ടി പോകുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇ-പോസ് മെഷിനും മോഷ്ടിച്ചു കൊണ്ടു പോയി. നെട്ടോട്ടമോടിയ പോലീസുകാര്‍ സിസിടിവി പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടി മുതല്‍ കിട്ടിയില്ല.

ഓണ്‍ലൈന്‍ യുഗത്തില്‍ പെറ്റിക്കേസ് പ്രതികളില്‍ നിന്ന് കാര്‍ഡ് സൈ്വപ് ചെയ്ത് അപ്പോള്‍ തന്നെ പിഴ ഈടാക്കുന്നതിന് വേണ്ടിയാണ് ഈ പോസ് മെഷിന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നല്‍കിയിരിക്കുന്നത്.

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഏനാദിമംഗലം ഇളമണ്ണൂര്‍ മരുതിമൂട് എബി ഭവനം വീട്ടില്‍ ജോണിന്റെ മകന്‍ എബി ജോണിനെ (28) ജനുവരി 27 ന് രാത്രി ഒമ്പതു മണിയോടെയാണ് കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പോകുന്ന പോക്കിലാണ് ഈ പോസ് മെഷിന്‍ കൈക്കലാക്കിയത്. ജിഡി ചാര്‍ജിന്റെ സമീപത്തായി വയര്‍ലെസ് സെറ്റിനൊപ്പം വച്ചിരിക്കുകയായിരുന്നു ഇപോസ് മെഷിന്‍. ജാമ്യം ലഭിച്ച് പോകുന്ന വഴി ഇയാള്‍ ഇത് വസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ട് പോവുകയായിരുന്നു.

മെഷിന്‍ കാണാതെ വന്നപ്പോള്‍ പോലീസുകാര്‍ പരക്കം പാഞ്ഞു. ഒടുക്കം സിസിടിവിയില്‍ നിന്നാണ് മോഷ്ടാവിനെ പിടികിട്ടിയത്. തുടര്‍ന്ന് എബിയെ തേടി പരക്കം പാച്ചിലായി. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പൊതുമുതല്‍ മോഷണത്തിന് കേസ് ചാര്‍ജ് ചെയ്തു. മോഷണം പോയ മെഷിന്‍ ഇയാളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ വഴിക്കെവിടെയോ എറിഞ്ഞു കളഞ്ഞുവെന്നാണ് പറയുന്നത്. ഏതാണ്ട് കാല്‍ലക്ഷത്തോളം രൂപ മെഷിന് വിലയുണ്ട്. പ്രതിയുമായി പോലീസ് മെഷിന്‍ കണ്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്.

 

മെഷീന്‍ ഉപേക്ഷിച്ചുവെന്ന് ഇയാള്‍ പറഞ്ഞ സ്ഥലത്ത് തെരഞ്ഞപ്പോള്‍ കിട്ടിയ ഭാഗം ബന്തവസ്സിലെടുത്തു. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കുറെയേറെ ഇലക്ട്രോണിക് സാധനങ്ങള്‍ കണ്ടെത്തി. കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയ എബി ഈ വിഷയത്തില്‍ വിദഗ്ദ്ധനാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പോലിസിലെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം വിദഗ്ദ്ധരും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ജി ഡി ചാര്‍ജ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്തിനിടയില്‍ ഞൊടിയിടെയാണ് യുവാവ് മോഷണം നടത്തിയത്. ക്രിമിനല്‍ മനോനിലയുള്ള പ്രതി നിമിഷനേരം കൊണ്ട് അതിവിദഗ്ദ്ധമായാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മോഷണത്തിന് പുറമെ, പൊതുമുതലിനു നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് അന്വേഷണം തുടരുന്നത്. കൊടുമണ്‍ ബീവറേജസില്‍ ബഹളമുണ്ടാക്കിയതിന് ജീവനക്കാര്‍ വിളിച്ചുപറഞ്ഞതുപ്രകാരം പിടിച്ചുകൊണ്ടുവന്ന് കേസ് രജിസ്റ്റര്‍ ചെയ്തശേഷം സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്നപ്പോഴാണ് എബി ഇ പോസ്സ് മെഷീന്‍ മോഷ്ടിച്ചുകടന്നത്. പോലീസുമായും തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇയാളെ വളരെ ശ്രമകരമായി കീഴ്‌പ്പെടുത്തിയാണ് സ്‌റ്റേഷനിലെത്തിച്ചത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം ശല്യമുണ്ടാക്കുന്ന പ്രകൃതമാണ് ഇയാളുടേതെന്ന്, പോലീസ് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …