യുവതിയെ ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോയ ശേഷം അപമാനിച്ച കേസിലെ പ്രതി പിടിയില്‍

0 second read
Comments Off on യുവതിയെ ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോയ ശേഷം അപമാനിച്ച കേസിലെ പ്രതി പിടിയില്‍
0

തിരുവല്ല: മീന്‍ വാങ്ങാന്‍ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയും തുടര്‍ന്ന് ഹോട്ടലില്‍ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി.

തലവടി വെള്ളക്കിണര്‍ മുരുകഭവനം വീട്ടില്‍ വിനയന്‍ എന്ന് വിളിക്കുന്ന ശ്രീകാന്തി(37)നെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിന് വൈകിട്ട് അഞ്ചിന് ശേഷം സൈക്കിള്‍ മുക്കില്‍ വച്ചാണ് പ്രതി യുവതിയെ നിര്‍ബന്ധിച്ച് മോട്ടോര്‍ സൈക്കിളില്‍ കയറ്റിയത്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ ഇയാള്‍, വീട്ടില്‍ ഇറക്കാതെ ആറരയോടെ കടപ്രയിലെ ഒരു ഹോട്ടലില്‍ കയറ്റി. തുടര്‍ന്ന്, വാഷ് റൂമില്‍ വച്ച് ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയായിരുന്നു.

പിന്നീട്, യുവതിയെ ഇയാള്‍ നിരന്തരം രാത്രി സമയങ്ങളില്‍ ഫോണില്‍ വിളിച്ച് കൂടെ ഇറങ്ങി ചെല്ലണമെന്ന് നിര്‍ബന്ധിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഇവര്‍ പുളിക്കീഴ് പോലീസില്‍ ജൂണ്‍ എട്ടിന് മൊഴി നല്‍കി. എഎസ്‌ഐ മിത്ര വി മുരളി, യുവതി ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്, എസ്‌ഐ കുരുവിള സകറിയ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി.

കോടതിയിലും യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് എസ് ഐ കെ സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണിന്റെ കാള്‍ ഡീറ്റൈയ്ല്‍സ് എടുത്ത് പരിശോധിക്കുകയും ലൊക്കേഷന്‍ കണ്ടെത്തി വീടിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ബൈക്കില്‍ യുവതിയുമായി പോയപ്പോള്‍ ആലുംതുരുത്തിയില്‍ വച്ച് പെട്രോള്‍ തീര്‍ന്നു. അവിടെ നിന്നും യുവതിയെ ഒരു ഓട്ടോയില്‍ കയറ്റി പെട്രോള്‍ വാങ്ങി തിരിച്ച് എത്തി ബൈക്കില്‍ പെട്രോള്‍ ഒഴിച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. പിന്നീട് കടപ്രയില്‍ എത്തി അവിടെ ഹോട്ടലില്‍ നിര്‍ബന്ധപൂര്‍വം യുവതിയെ വിളിച്ചുകയറ്റിയ പ്രതി, വാഷ് റൂമില്‍ വച്ച് ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു.

ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ചക്കുളത്തെ വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ അന്വേഷണസംഘം കണ്ടെത്തി. പുളിക്കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എസ്‌ഐ കെ. സുരേന്ദ്രന്‍, സിപിഓമാരായ വിനീത്, എസ്. സുദീപ് കുമാര്‍, അനൂപ്, നവീന്‍, രവികുമാര്‍, അലോഖ്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…