ശനിയാഴ്ച വരെ ദര്‍ശനത്തിനെത്തിയത് 28,93,210 പേര്‍: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ വര്‍ധന: പുല്‍മേടു വഴി എത്തിയവരുടെ എണ്ണം 60304: സ്പോട്ട് ബുക്കിങ് വഴി എത്തിയവര്‍ അഞ്ചുലക്ഷം കവിഞ്ഞു

0 second read
Comments Off on ശനിയാഴ്ച വരെ ദര്‍ശനത്തിനെത്തിയത് 28,93,210 പേര്‍: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ വര്‍ധന: പുല്‍മേടു വഴി എത്തിയവരുടെ എണ്ണം 60304: സ്പോട്ട് ബുക്കിങ് വഴി എത്തിയവര്‍ അഞ്ചുലക്ഷം കവിഞ്ഞു
0

ശബരിമല: തീര്‍ഥാടനകാലം പകുതി പിന്നിട്ടപ്പോള്‍ ശബരിമലയില്‍ ഇന്നലെ വരെ (ഡിസംബര്‍ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 4,45,703 ഭക്തരുടെ വര്‍ധന. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 24,47,507 ഭക്തരാണ് ദര്‍ശനം നടത്തിയത്.
വെര്‍ച്ചല്‍ ക്യൂ ബുക്കിങ് വഴി 23,42,841 പേരും തല്‍സമയ ഓണ്‍ലൈന്‍ ബുക്കിങ്(സ്പോട്ട് ബുക്കിങ്) വഴി 4,90,335 പേരുമാണ് ശനിയാഴ്ച വരെയെത്തിയത്. പുല്‍മേട് വഴി വഴി വന്നവര്‍ 60304 ആണ്.

ഞായറാഴ്ച ഉച്ചയ്ക്കു 12 മണിവരെ 10966 പേര്‍ സ്പോട്ട് ബുക്കിങ് വഴി എത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ ഇതുവരെയുള്ള സ്പോട്ട് ബുക്കിങ് അഞ്ചുലക്ഷം ( 501,301) കവിഞ്ഞു.
ഈ തീര്‍ഥാടനകാലത്ത് ഇതുവരെയുള്ള ഏറ്റവും വലിയ തീര്‍ഥാടക പ്രവാഹത്തിനു സാക്ഷ്യം വഹിച്ച വ്യാഴം, വെള്ളി(ഡിസംബര്‍ 19,20) ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ(ഡിസംബര്‍ 21) തീര്‍ഥാടകരുടെ എണ്ണത്തില്‍ ചെറിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. ആകെ 92001 പേരാണ് എത്തിയത്. വ്യാഴാഴ്ച 96007, വെള്ളിയാഴ്ച 96853 എന്നിങ്ങനെയായിരുന്നു തീര്‍ഥാടകരുടെ എണ്ണം.

ഇന്നലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി 59,921 പേരാണ് എത്തിയത്. സ്പോട്ട് ബുക്കിങ്ങിലൂടെ 22,202 പേരും. അതേസമയം പുല്‍മേടു വഴി വന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം എത്തിയത് 6013 പേരാണ്. കഴിഞ്ഞദിവസങ്ങളില്‍ 3016, 3852 എന്നിങ്ങനെയായിരുന്നു പുല്‍മേടു വഴിയുള്ള തീര്‍ഥാടകരുടെ എണ്ണം.
സ്പോട്ട് ബുക്കിങ്ങിലൂടെ എത്തുന്നവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാംദിവസവും 22000ത്തിനു മുകളിലാണ്. സ്പോട്ട് ബുക്കിങ് ദിവസവും പതിനായിരമായി പരിമിതപ്പെടുത്താനായിരുന്നു നിര്‍ദേശം. എങ്കിലും മണ്ഡലമഹോത്സവത്തിനായി നട അടയ്ക്കാറായതോടെ കഴിഞ്ഞ അഞ്ചുദിവസം കൊണ്ടു മാത്രം ഒരുലക്ഷത്തിലേറെപ്പേര്‍(1,03,465) സ്പോട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദര്‍ശനം സാധ്യമാക്കി.
തുടര്‍ച്ചയായ മൂന്നാംദിവസവും ഭക്തരുടെ എണ്ണം 90000 കവിഞ്ഞെങ്കിലും എല്ലാവര്‍ക്കും സുഖദര്‍ശനം ഉറപ്പാക്കാനായിട്ടുണ്ട്. പോലീസിന്റെയും മറ്റുവകുപ്പുകളുടേയും ദേവസ്വം അധികൃതരുടേയും ജീവനക്കാരുടേയും കൂട്ടായ ശ്രമമാണ് തിരക്കേറിയിട്ടും തീര്‍ഥാടനം പരാതിരഹിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായത്. സോപാനത്തു വരുത്തിയ ക്രമീകരണങ്ങളും പതിനെട്ടാം പടിയിലെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ജോലിസമയക്രമീകരണങ്ങളും ദര്‍ശനം സുഗമമാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…