എ ഗ്രൂപ്പ് ബഹിഷ്‌കരണം: പത്തനംതിട്ടയിലെ രാപ്പകല്‍ സമരത്തില്‍ പങ്കാളിത്തം കുറവ്

1 second read
Comments Off on എ ഗ്രൂപ്പ് ബഹിഷ്‌കരണം: പത്തനംതിട്ടയിലെ രാപ്പകല്‍ സമരത്തില്‍ പങ്കാളിത്തം കുറവ്
0

പത്തനംതിട്ട: യുഡിഎഫിന്റെ രാപ്പകല്‍ സമരത്തില്‍ പങ്കാളിത്തം നന്നേ കുറവ്. മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെതിരായ അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ സമരം ബഹിഷ്‌കരിക്കാന്‍ എ ഗ്രൂപ്പ് ആഹ്വാനം ചെയ്തിരുന്നു ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിന് എതിരേയാണ് മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയത്. അനൂപ് ജേക്കബ് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്തത്. വിവിധ ഘടക കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.

സമരപ്പന്തലില്‍ സാധാരണ കാണാറുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടി ഇക്കുറി ഉണ്ടായിരുന്നില്ല. രാത്രിയില്‍ പന്തലില്‍ കിടക്കാന്‍ നേതാക്കള്‍ വന്നില്ല. ഏതാനും യുവജന പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനവും എ ഗ്രൂപ്പിലെ ഭൂരിഭാഗം നേതാക്കളും ബഹിഷ്‌കരിച്ചു. പി.ജെ. കുര്യന്‍ യോഗത്തില്‍ പങ്കെടുത്തതാണ് ബഹിഷ്‌കരണത്തിന് കാരണമായത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേ എ ഗ്രൂപ്പില്‍ പടയൊരുക്കം തുടങ്ങിയിരുന്നു. മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ. ശിവദാസന്‍ നായര്‍, ബാബു ജോര്‍ജ്, പി. മോഹന്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു തെറി വിളിച്ചപ്പോഴാണ് ബാബു ജോര്‍ജിന് പ്രതികരിക്കേണ്ടി വന്നത്.

മധുവിനെതിരേ കെ.പി.സി.സിക്ക് നേതാക്കള്‍ പരാതി നല്‍കിയതിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പകരം, ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. ഡി.സി.സിക്കുളളില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയും അതു വഴി പാര്‍ട്ടിയെ താറടിക്കുകയും ചെയ്ത ഡി.സി.സി പ്രസിഡന്റിന്റെ നടപടി അപക്വമാണെന്ന് യോഗം വിലയിരുത്തി. മാധ്യമങ്ങള്‍ക്ക് ചര്‍ച്ച നടത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരിട്ടു കൊടുത്ത ഡി.സി.സി പ്രസിഡന്റിനെതിരേയും കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇതിന്മേലൊന്നും യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇരുവര്‍ക്കുമെതിരേ നടപടിയില്ലാത്ത പക്ഷം ബ്ലോക്ക്, മണ്ഡലം അടിസ്ഥാനത്തില്‍ എ ഗ്രൂപ്പ് രഹസ്യയോഗം ചേരും. തുടര്‍ന്നുള്ള സമരങ്ങളിലൊന്നും എ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

 

 

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …