അവശനിലയില്‍ ആശുപത്രിയിലെത്തിച്ച പോക്‌സോ കേസ് പ്രതി മരിച്ചു: ജീവനൊടുക്കിയതെന്ന് സംശയം

0 second read
Comments Off on അവശനിലയില്‍ ആശുപത്രിയിലെത്തിച്ച പോക്‌സോ കേസ് പ്രതി മരിച്ചു: ജീവനൊടുക്കിയതെന്ന് സംശയം
0

കക്കോടി: അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്. കക്കോടി പടിഞ്ഞാറ്റുംമുറി പണിക്കോട്ടില്‍ ലിജീഷ് (43) ആണ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്.

വിദ്യാര്‍ഥികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു. പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചെന്ന കേസില്‍ പ്രതിയാകുമെന്ന സാഹചര്യത്തില്‍ കഴിഞ്ഞ 14ന് ലിജീഷിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ അന്നുതന്നെ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലിജീഷിനെതിരെ പോക്‌സോ കേസുമെടുത്തിരുന്നു. അന്വേഷണത്തില്‍ കര്‍ണാടകയിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കള്‍ക്ക് മൊബൈല്‍ഫോണില്‍ സന്ദേശമയച്ചിരുന്നതായി ചേവായൂര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ലിജീഷിനെ നടക്കാവിലെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ലിജീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. മരണത്തില്‍ സംശയമുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് സഹോദരന്‍ ലിനീഷ് കുമാര്‍ പറഞ്ഞു. പിതാവ്: പരേതനായ രാമന്‍കുട്ടിനായര്‍. മാതാവ്: ശോഭന.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …