പീരുമേട്ടിലെ അനാശാസ്യ കേന്ദ്രം: പൊലീസ് പിടികൂടിയത് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍: പങ്കാളിയായ പൊലീസുകാരന് കമ്പത്ത് ബാറുണ്ടെന്നും സൂചന

0 second read
Comments Off on പീരുമേട്ടിലെ അനാശാസ്യ കേന്ദ്രം: പൊലീസ് പിടികൂടിയത് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍: പങ്കാളിയായ പൊലീസുകാരന് കമ്പത്ത് ബാറുണ്ടെന്നും സൂചന
0

അജോ കുറ്റിക്കൻ

ഇടുക്കി: പീരുമേട്ടിൽ വാടകയ്ക്ക് എടുത്ത റിസോർട്ടിൽ പൊലീസുകാരന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത് ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ. പീരുമേട് പൊലീസ് സ്റ്റേഷന് വാരകൾ മാത്രം അകലെയുള്ള പീരുമേട്- തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോർട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ദിവസം മൂന്ന് ഇതര സംസ്ഥാനക്കാരടക്കം അഞ്ചുസ്ത്രീകളെ പിടികൂടിയിരുന്നു.

റിസോർട്ട് കേന്ദ്രീകരിച്ച് വൻതോതിൽ സ്ത്രീകളെ എത്തിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചതിനെ തുടന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരൻ ഉൾപ്പെടെയുള്ളവരാണ് റിസോർട്ട് നടത്തുന്നതെന്ന് കണ്ടെത്തിയത്. വിവരം മേൽ ഉദ്യോഗസ്ഥരെ അറിയിച്ചതിന് ശേഷം പീരുമേട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷണം ഊർജ്ജതമാക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം കറുകച്ചാൽ സ്വദേശിയും കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ. ടി.അജിമോന്റെ മുഖ്യപങ്കാളിത്തത്തോടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനമെന്ന് മനസിലാക്കി.

കഴിഞ്ഞദിവസം ഇതര സംസ്ഥാനക്കടക്കമുള്ള നിരവധി പേർ സംശയാസ്പദമായ സാഹചര്യത്തിൽ റിസോർട്ടിൽ എത്തിയതോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. റിസോർട്ടിൽ പൊലീസെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടു.പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് അനാശാസ്യകേന്ദ്രം നടത്തിപ്പിൽ പൊലീസുകാരന്റെ കൂടുതൽ പങ്കാളിത്തം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. റെയ്ഡിനായി പൊലീസ് സംഘം റിസോർട്ടിൽ എത്തിയ വിവരം അറിയിക്കാൻ ഇവിടുണ്ടായിരുന്ന സ്ത്രീകൾ ആദ്യം വിളിച്ചത് അജിമോനെയായിരുന്നു.

ചോദ്യംചെയ്യലിൽ പ്രധാന നടത്തിപ്പുകാരിൽ ഒരാൾ അജിമോനാണെന്ന് ഉറപ്പുവരുത്തി. പൊലീസ് കാണിച്ച അജിമോന്റെ ഫോട്ടോ സ്ത്രീകൾ തിരച്ചറിയുകയുംചെയ്തു. സ്ത്രീകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിക്കാൻ പീരുമേട് ഡിവൈ.എസ്.പി. ജെ.കുര്യാക്കോസ് റിപ്പോർട്ട് നൽകിയത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന കാരണത്താലാണ് അജിമോനെ സസ്പെൻഡ് ചെയ്തത്.പൊലീസുകാരൻ ഉൾപ്പെടെ മൂന്നു പേരാണ് കേന്ദ്രം നടത്തിയിരുന്നത്.

റിസോർട്ട് നടത്തിപ്പുകാരനായ മുറിഞ്ഞ പുഴയ്ക്ക് സമീപം ചെറുവള്ളികുളം സ്വദേശി ജോൺസനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പീരുമേട് ഡിവൈ.എസ്.പി. പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇടപാടുകൾ നടന്നുവരുന്നതായാണ് പിടിയിലായവർ നൽകിയ മൊഴി. കുമളി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഇവർ സ്ത്രീകളെ എത്തിച്ച് നൽകിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം പീരുമേട്ടില്‍ ജോലി ചെയ്യവേ അനധികൃത ഇടപാടുകളുടെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അജിമോനെ കാഞ്ഞാറിലേക്ക് മാറ്റിയത്. തമിഴ്‌നാട്ടിലെ കമ്പത്തിനടുത്ത് അജിമോന്‍ ഉള്‍പ്പെട്ട സംഘം ബാര്‍ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …