രക്ഷപ്പെട്ടോടുന്ന വഴി മുണ്ടുരിഞ്ഞ് പോയി: മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടെടുക്കാന്‍ വരുന്ന വഴി പൊലീസ് പൊക്കി: ചിറ്റാറില്‍ കസ്റ്റഡിയില്‍ നിന്ന് ചാടിയ പോക്‌സോ കേസ് പ്രതിക്ക് പറ്റിയത്

0 second read
Comments Off on രക്ഷപ്പെട്ടോടുന്ന വഴി മുണ്ടുരിഞ്ഞ് പോയി: മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടെടുക്കാന്‍ വരുന്ന വഴി പൊലീസ് പൊക്കി: ചിറ്റാറില്‍ കസ്റ്റഡിയില്‍ നിന്ന് ചാടിയ പോക്‌സോ കേസ് പ്രതിക്ക് പറ്റിയത്
0

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒരു രാത്രി മുഴുവന്‍ പൊലീസിനെ വലച്ചു. ഒടുവില്‍ ഒരു മുണ്ടെടുക്കാന്‍ വേണ്ടി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അവിടെ കാത്തിരുന്ന പൊലീസിന്റെ വലയില്‍ ആവുകയായിരുന്നു. ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി തോട്ടുവശത്ത് വീട്ടില്‍ സുഭാഷിന്റെ മകന്‍ ടി.എസ്. ജിതിനാണ് (28) പോലീസിനെ ഒരു രാത്രി മുഴുവന്‍ വലച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാള്‍ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. രണ്ടു കുട്ടികളുമുണ്ട്. പ്രതിക്ക് ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലും എക്‌സൈസിലുമായി നിരവധി കേസുകളുണ്ട്. കഞ്ചാവ് കൈവശം വച്ചതിനാണ് എക്‌സൈസ് കേസ്. പൊതുജനശല്യമുണ്ടാക്കിയതിനും മറ്റുമാണ് പോലീസ് കേസുള്ളത്.

കഴിഞ്ഞ മാര്‍ച്ച് ഏഴിനും ജൂണ്‍ ഏഴിനുമിടയിലുള്ള കാലയളവിലാണ് പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ബൈക്കിലും കാറിലും കയറ്റി വീട്ടിലെത്തിച്ചായിരുന്നു പീഡനമെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. ഇതുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ചിറ്റാര്‍ പോലീസ്, പ്രാഥമിക നടപടികള്‍ക്ക് ശേഷം പ്രതിയുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, ഇയാളെ വയ്യാറ്റുപുഴ മീന്‍കുഴിയില്‍ നിന്നും പിടികൂടി പോലീസ് ജീപ്പില്‍ കയറ്റവെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.

ഇയാളുമായി തെളിവെടുപ്പിന് പോകുന്ന വഴിക്കാണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. തനിക്ക് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പൊലീസുകാരന്‍ ഇയാളുടെ ഒരു കൈയിലെ വിലങ്ങഴിച്ചു കൊടുത്തു. ഈ സമയം സമീപത്തുള്ള കാട്ടിലേക്ക് ഇയാള്‍ ചാടിയോടുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഉടുത്തിരുന്ന കൈലി മുണ്ട് നഷ്ടമായി. മുണ്ട് എടുക്കാന്‍ നില്‍ക്കാതെ ഇയാള്‍ കാട്ടില്‍ മറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. തുടര്‍ന്ന് പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി. എന്നാല്‍, കൊടുംവനത്തില്‍ പ്രതിയെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കൈലി മുണ്ട് ഉടുക്കാതെ പോയ പ്രതി അതെടുക്കാന്‍ തിരികെ എത്തുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഇയാളുടെ വീട്ടില്‍ പൊലീസ് കാവലുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ജിതിന്‍ പമ്മിപ്പതുങ്ങി വീട്ടിലെത്തി. ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ പിടികൂടുകയായിരുന്നു.

ഇയാളുടെ കുറ്റസമ്മതമൊഴി പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പത്തനംതിട്ട സി ജെ എം കോടതിക്ക് പോലീസ് അപേക്ഷ നല്‍കി. ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …