ഒരു എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഭരണം പിടിക്കാന്‍ സിപിഎമ്മിലെ നേതാക്കള്‍ ചേരി തിരിഞ്ഞ് മത്സരിക്കുന്നു: ഉന്നം ശാഖയുടെ സ്‌കൂളിലെ നിയമനമോ?

0 second read
Comments Off on ഒരു എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഭരണം പിടിക്കാന്‍ സിപിഎമ്മിലെ നേതാക്കള്‍ ചേരി തിരിഞ്ഞ് മത്സരിക്കുന്നു: ഉന്നം ശാഖയുടെ സ്‌കൂളിലെ നിയമനമോ?
0

പത്തനംതിട്ട: ഇലന്തൂരില്‍ എസ്എന്‍ഡിപി ശാഖാ ഭരണ സമിതിയില്‍ ഭാരവാഹികളാകാന്‍ സിപിഎം പാര്‍ട്ടി അംഗങ്ങള്‍ ചേരി തിരിഞ്ഞ് മത്സരിക്കുന്നു. 952-ാം നമ്പര്‍ ഇടപ്പരിയാരം എസ്എന്‍ഡിപി ശാഖാ യോഗത്തിലാണ് പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയുമുള്ള മത്സരം നടക്കുന്നത്.

മുന്‍ ലോക്കല്‍ സെക്രട്ടറി വിആര്‍ സുലോചനന്‍, പരിയാരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ പ്രസന്നന്‍ എന്നിവരാണ് പരസ്പരം മത്സരിക്കുന്ന സിപിഎമ്മുകാര്‍. കൊഴുപ്പു കൂട്ടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെജി റജിയും മത്സര രംഗത്തുണ്ട്.

സമുദായ സംഘടകളുടെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് പാര്‍ട്ടി അംഗങ്ങള്‍ മത്സരിക്കരുതെന്ന നിര്‍ദേശം മറികടന്നാണ് ഇടപ്പരിയാരം ശാഖാ യോഗം പ്രസിഡന്റ, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്കും കമ്മറ്റിയിലേക്കും നേതാക്കള്‍ ചേരി തിരിഞ്ഞ് മത്സരിക്കുന്നത്. ശാഖയുടെ ഉടമസ്ഥതയിലുള്ള ഇടപ്പരിയാരം എസ്എന്‍ഡിപി ഹൈസ്‌ക്കുളിന്റെ മാനേജര്‍ ശാഖാ യോഗം പ്രസിഡന്റും സെക്രട്ടറി ശാഖാ സെക്രട്ടറിയും സ്‌കൂള്‍ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ ശാഖാ മ്മറ്റി അംഗങ്ങളുമാണ് എന്നതാണ് തെരഞ്ഞെടുപ്പിന് വീറും വാശിയും വരാന്‍ കാരണം. ഒരു കാലത്ത് ഇടത് പക്ഷത്തിന്റെ ഉരുക്ക് കോട്ടയായി അറിയപ്പെട്ടിരുന്ന ഇവിടെ അടുത്ത കാലത്തായി ഇടത് വോട്ടില്‍ കാര്യമായ ചോര്‍ച്ച ഉണ്ടാവുകയും ബി ജെ പി ക്കും കോണ്‍ഗ്രസിനും പകുതിയോളം വോട്ടുകള്‍ മാറിപ്പോകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.

മറ്റ് രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനം പ്രദേശത്ത് നിലവിലില്ല. വോട്ട് ഷെയറില്‍ ചോര്‍ച്ച ശക്തമാണെങ്കിലും പ്രദേശം തങ്ങളുടെ കോട്ടയായി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ശാഖാ യോഗം തിരഞ്ഞെടുപ്പില്‍ ഇടപെട്ട് വരുന്നത്. എന്നാല്‍ ഇത്തവണ ശാഖാ യോഗം വക സ്‌ക്കൂളില്‍ വരുന്ന ഒഴിവിലേക്കുള്ള നിയമനത്തില്‍ കണ്ണ് വച്ചാണ് ഇരു വിഭാഗം മത്സരം കടുപ്പിക്കുന്നത്. പാര്‍ട്ടിയിലെ ഒരു നേതാവിന്റെ മരുകള്‍ക്ക് നിയമനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഒരാള്‍ മത്സരിക്കുന്നത്. മറ്റൊരു പാര്‍ട്ടി അംഗത്തിന്റെ മകന് നിലവിലെ ഒഴിവില്‍ നിയമനം നല്‍കണമെന്ന് താത്പ്പര്യമുള്ള മറ്റൊരു പക്ഷമാണ് പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിക്ക് പിന്നിലുള്ളത്. പാര്‍ട്ടിക്കാര്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ സി പി എം വിരുദ്ധ വോട്ടുകള്‍ പരമാവധി ശേഖരിച്ച് ജയിക്കാമെന്ന കണക്ക് കൂട്ടലിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച അദ്ധ്യാപകനുള്ള ഗുരുശ്രേഷ്ഠാ പുരസ്‌കാരം നേടിയ അധ്യാപകനുമായ കെ ജി റജി.

കെ ജി റജിയും പി കെ പ്രസന്നനും ഇതേ സ്‌ക്കുളില്‍ നിന്ന് അടുത്ത കാലത്ത് വിരമിച്ച അദ്ധ്യാപകരാണ്. മുന്‍ ഡി വൈ എഫ് ഐ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സെക്രട്ടറി സ്ഥാനാര്‍ത്ഥി എസ് ശ്രീജിത്തും, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബാലസംഘം ഭാരവാഹികൂടിയായ ഗോപകുമാറും വിമതപക്ഷത്ത് മത്സരിക്കുന്നു. പാര്‍ട്ടി അംഗമായ രാജേഷ് ആണ് സി പി എം ഔദ്യോഗിക വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടി ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഇടപ്പരിയാരത്ത് ചേരി തിരിഞ്ഞ് മത്സരം ഉണ്ടാവുകയും അത് എതിര്‍ പക്ഷത്തുള്ള കെ ജി റജി ഉള്‍പ്പടെയുള്ളവരുടെ വിജയത്തില്‍ കലാശിക്കുകയും ചെയ്താല്‍ ഏരിയാക്കമ്മറ്റിയിലേക്ക് പരിഗണിക്കപ്പെടുന്ന പി കെ പ്രസന്നന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്കും കാരണമായേക്കും.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…