ചതുപ്പില്‍ വീണപ്പോള്‍ തുരുതുരാ കുത്തി: മരണം ഉറപ്പിക്കാന്‍ കാല്‍കൊണ്ട് ചവിട്ടിപ്പിടിച്ചു: ഭാര്യയെയും കൊല്ലാന്‍ പദ്ധതിയിട്ടു: പുല്ലാട് പ്രദീപ് കൊലക്കേസില്‍ പ്രതി വിനോദിന്റെ കുറ്റസമ്മതം ഇങ്ങനെ

0 second read
Comments Off on ചതുപ്പില്‍ വീണപ്പോള്‍ തുരുതുരാ കുത്തി: മരണം ഉറപ്പിക്കാന്‍ കാല്‍കൊണ്ട് ചവിട്ടിപ്പിടിച്ചു: ഭാര്യയെയും കൊല്ലാന്‍ പദ്ധതിയിട്ടു: പുല്ലാട് പ്രദീപ് കൊലക്കേസില്‍ പ്രതി വിനോദിന്റെ കുറ്റസമ്മതം ഇങ്ങനെ
0

പത്തനംതിട്ട: കോയിപ്രം പുല്ലാട് ഐരക്കാവ് പാറക്കല്‍ പ്രദീപ് കുമാറിനെ(40) കുത്തി വീഴ്ത്തിയ ശേഷം ചെളിയില്‍ ചവിട്ടിത്താഴ്ത്തി കൊല്ലുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി കോയിപ്രം വരയന്നൂര്‍ കല്ലുങ്കല്‍ മോന്‍സി എന്ന് വിളിക്കുന്ന വിനോദിന്റെ(46) കുറ്റസമ്മതം. തന്റെ ഭാര്യയുമായി പ്രദീപിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണം. ഭാര്യയെയും കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും പോലീസിന് വിനോദ് മൊഴി നല്‍കി. കൊലയ്ക്ക് ഉപയോഗിച്ച കത്തി പ്രദീപിന്റെ വീടിന് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നും ആ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

18 ന് രാത്രി 8.30 നാണ് കൊലപാതകമെന്ന് വിനോദ് പറയുന്നു. പ്രദീപിന്റെ കുമ്പനാട് ഐരക്കാവിലുള്ള പ്രദീപിന്റെ വീടിന് സമീപം വിനോദ് എത്തി മറഞ്ഞു നിന്നു. ഈ സമയം പ്രദീപ് വിനോദിന്റെ ഭാര്യയുമായി ഫോണില്‍ സ്പീക്കറില്‍ സംസാരിക്കുകയാണ്. ഇത് കേട്ട് കുറേനേരം നിന്ന വിനോദ് വീടിനു സമീപത്തുള്ള മുളങ്കാട്ടില്‍ നേരത്തേ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയുമെടുത്ത് വീടിന്റെ ഭിത്തിക്ക് മറഞ്ഞു ചെന്ന് പ്രദീപിന്റെ പുറത്ത് ആഞ്ഞു കുത്തുകയായിരുന്നു. ഭയന്നു പോയ പ്രദീപ് പ്രാണരക്ഷാര്‍ത്ഥം വീടിനു മുന്നിലെ ചതുപ്പുനിലത്തേക്ക് ഓടി. പിന്നാലെ ചെന്ന വിനോദ് ചതുപ്പില്‍ കമഴ്ന്നു വീണ പ്രദീപിന്റെ പുറത്തും വയറ്റിലും ആഴത്തില്‍ പലതവണ കുത്തി മുറിവേല്‍പ്പിച്ചു. പത്ത് മിനിറ്റോളം തോളില്‍ വലതുകാല്‍ കൊണ്ട് ചവുട്ടിപ്പിടിച്ച് മരണമുറപ്പിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കൊലയ്ക്ക് ഉപയോഗിച്ച കത്തി പ്രദീപിന്റെ വീടിനുപിന്നിലെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്. കത്തിയുടെ പിടി കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പുല്ലാട് ജങ്ഷനില്‍ മത്സ്യക്കച്ചവടം നടത്തുന്ന വിനോദ. മുന്‍പ് പ്രദീപുമായി അടുത്ത സൗഹൃദത്തിലായിരുന്നു. വിനോദിന്റെ ഭാര്യയും പ്രദീപുമായി അവിഹിത ബന്ധമുണ്ടായിരുന്നതും തന്നില്‍ നിന്നുമകന്നു പ്രദീപിന്റെ നിയന്ത്രണത്തില്‍ മാറിത്താമസിച്ചു കൊണ്ട് ഭാര്യ ബന്ധം തുടര്‍ന്നതും കൊലപാതകത്തിനുള്ള വിരോധ കാരണമായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീടിനു സമീപത്തെ ശ്മശാനത്തില്‍ പതുങ്ങിയിരിക്കുമ്പോഴാണ് വിനോദിനെ കസ്റ്റഡിയിലെടുത്തത്. തന്റെ കുടുംബം നശിപ്പിച്ച പ്രദീപിനെ കൊന്നശേഷം ഭാര്യയേയും കൊല്ലാനായിരുന്നു ഉദ്ദേശിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.

മദ്യപിച്ചാല്‍ അപകടകാരിയായി മാറുന്ന വിനോദ് ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുകയും അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് സംബന്ധിച്ച് ഭാര്യയുടെയും പരിസരവാസികളുടെയും പരാതികള്‍ നിലവിലുണ്ട്. അയല്‍വാസിയായ സ്ത്രീയെ അപമാനിച്ചതിനും മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുമുണ്ട്. 107 സിആര്‍പിസി പ്രകാരമുള്ള നിയമനടപടികള്‍ക്കായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇയാള്‍ക്കെതിരെ കോയിപ്രം പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. തിരുവല്ല ഡി വൈ എസ് പി എ അഷദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈകൊണ്ടത്. പോലീസ് സംഘത്തില്‍ എസ് ഐ ജി ഉണ്ണികൃഷ്ണന്‍,എ എസ് ഐമാരായ സുധീഷ്, ഷിറാസ്, ബിജു, എസ് സി പി ഓ ഷബാന അഹമ്മദ്, സി പി ഓ സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…