പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച

0 second read
Comments Off on പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച
0

പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാന്‍ഡ് യാര്‍ഡിന്റെ നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ചചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസ്സൈന്‍ നിര്‍വ്വഹിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബസ് സ്റ്റാന്‍ഡ് നവീകരണം യാഥാര്‍ഥ്യമാകുന്നത്. രണ്ട് ഘട്ടമായാണ് യാര്‍ഡിന്റെ നിര്‍മ്മാണം. യാര്‍ഡിന്റെ 70 ശതമാനം നിര്‍മ്മാണവും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കും. 3.70 കോടി രൂപയാണ് ഒന്നാം ഘട്ടത്തില്‍ ചിലവഴിക്കുന്നത്. ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കുന്നതിനാണ് രണ്ടു ഘട്ടമായി യാര്‍ഡ് നിര്‍മ്മാണം നടത്തുന്നത്. തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകള്‍ നിര്‍മ്മിക്കാനാണ് നഗരസഭാ ഉദ്ദേശിക്കുന്നത്. മൂന്നാം നിലയില്‍ ഓഫീസ് സ്‌പേസും നാലാം നിലയില്‍ ഓഡിറ്റോറിയവും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കാനാണ് പദ്ധതി.

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ബസ്റ്റാന്‍ഡ് യാര്‍ഡ് ബലപ്പെടുത്തുന്നതിനായി മാറിവന്ന ഭരണസമിതികള്‍ നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടിരുന്നില്ല.ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി ഭൂമി നികത്തിയപ്പോള്‍ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. തുടര്‍ച്ചയായി ഭൂമി താഴുന്നതിനാല്‍ യാര്‍ഡ് നിര്‍മ്മാണത്തിനായി നഗരസഭ ചിലവഴിച്ച ലക്ഷങ്ങള്‍ പാഴായി. ശാസ്ത്രീയമായ പരിഹാരം കണ്ടെത്താതെ യാര്‍ഡ് നിര്‍മ്മാണത്തിനുള്ള പദ്ധതി നിര്‍ദ്ദേശിക്കാന്‍ എന്‍ജിനീയറിങ് വിഭാഗവും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ നഗരസഭ ഭരണസമിതി തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിനെ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയത്. നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ തുടര്‍ച്ചയായ ഇടപെടലുകള്‍ മൂലമാണ് ഇപ്പോള്‍ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്. യാര്‍ഡില്‍ മുന്‍പുണ്ടായിരുന്ന ടാറിങ്ങും വെള്ളക്കെട്ടും പഠനവിധേയമാക്കിയ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധസംഘം ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നിലവിലുള്ള യാര്‍ഡില്‍ നിന്നും 1.10 മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് ജിഎസ്പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് അതിനു മുകളില്‍ ഇന്റര്‍ലോക്ക് പാകി നവീകരിക്കും.
പുതിയ ബസ്റ്റാന്‍ഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിച്ച കെ യു ആര്‍ ഡി എഫ് സി വായ്പ കുടിശ്ശിക വിഷയം നഗരസഭാ ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിച്ചു. കെ യു ആര്‍ ഡി എഫ് സിക്ക് നല്‍കാനുള്ള എല്ലാ വായ്പ്പാ കുടിശ്ശികകളും ഇതോടെ അവസാനിച്ചു.
നഗരസഭ സമര്‍പ്പിച്ച എസ്റ്റിമേറ്റിന് ചീഫ് എന്‍ജിനീയര്‍ സാങ്കേതിക അനുമതി നല്‍കിയതോടെ പ്രീക്വാളിഫിക്കേഷന്‍ ഉള്‍പ്പെടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചു. സാമ്പത്തിക ഞെരുക്കം നേരിടുന്ന നഗരസഭയില്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കരാറുകാര്‍ തയ്യാറാകുമോ എന്ന ആശങ്കയില്‍ ആയിരുന്നു ഭരണസമിതി. എന്നാല്‍ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കരാറുകാരനെ കൗണ്‍സില്‍ അംഗീകരിച്ചതോടെ നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ മാറി. ബസ്റ്റാന്‍ഡ് സമുച്ചയത്തിന്റെ ആധുനികവല്‍ക്കരണത്തിനായി തയ്യാറാക്കിയ ഡിപിആറിനും നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. നിലവിലുള്ള കെട്ടിടത്തിന്റെയും യാര്‍ഡിന്റെയും പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി. നിലവിലെ വെയിറ്റിംഗ് സ്‌പേസുകളില്‍ ആകര്‍ഷകമായ വാണിജ്യ കിയോസ്‌ക്കുകള്‍ നിര്‍മ്മിച്ച് ഉപയോഗിക്കും. ബസ്സ്റ്റാന്‍ഡ് പരിസരം മനോഹരമാക്കാന്‍ ലാന്‍ഡ് സ്‌കേപ്പിംക്കിംഗും നൂറിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ വിശാലമായ പാര്‍ക്കിംഗും ഉള്‍പ്പെടെയാണ് പുതിയ രൂപകല്‍പ്പന എന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…