പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തിയെന്ന് ആന്റോ ആന്റണി: വീഴ്ച കലക്ടര്‍ സമ്മതിച്ചുവെന്ന് യു.ഡി.എഫ്: പത്തനംതിട്ട കലക്ടറേറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കുത്തിയിരിക്കുന്നു

0 second read
Comments Off on പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തിയെന്ന് ആന്റോ ആന്റണി: വീഴ്ച കലക്ടര്‍ സമ്മതിച്ചുവെന്ന് യു.ഡി.എഫ്: പത്തനംതിട്ട കലക്ടറേറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കുത്തിയിരിക്കുന്നു
0

പത്തനംതിട്ട: രണ്ട് ദിവസം മുന്‍പേ പോളിങ് ഉദ്യോഗസ്ഥരുടെ പോളിങ് സ്‌റ്റേഷനും മറ്റു വിശദാംശങ്ങള്‍ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോര്‍ന്നു എന്ന ആരോപണവുമായി പത്തനംതിട്ട പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. നടപടി ആവശ്യപ്പെട്ട കലക്ടറേറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. നടപടി എടുക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയിട്ടും നടപടിയാകുന്നതു വരെ പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ആന്റോ പറഞ്ഞു.

പോളിംഗ് സാമഗ്രികള്‍ക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസര്‍മാരുടെ പട്ടിക രണ്ടുദിവസം മുന്‍പേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാരാണ് ചോര്‍ത്തി എന്നതാണ് ആരോപണം. ലിസ്റ്റ് വാട്‌സാപ്പില്‍ പ്രചരിക്കുന്നു എന്നും ഇടതുപക്ഷ നേതാക്കള്‍ ഈ പട്ടികയുടെ വിശദാംശങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുത്തു കള്ളവോട്ടിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഗുരുതര ആരോപണമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. പോളിംഗ് ഓഫീസര്‍മാരുടെ പട്ടിക പോളിംഗ് സാമഗ്രികള്‍ കൈമാറുന്നതിനൊപ്പം മാത്രമാണ് പോളിംഗ് ഓഫീസര്‍മാരെ അറിയേണ്ടത്. കളക്ടറുടെ ഓഫീസില്‍ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോര്‍ന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പര്‍ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം രണ്ടുദിവസം മുന്‍പേ ഇടതുപക്ഷ അനുകൂല സംഘടന ചോര്‍ത്തുന്നതിന്റെ ഫലമായി കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മുന്‍കൂട്ടി കിട്ടിയ ഇടതുപക്ഷ നേതാക്കന്മാരെ അവരുടെ പ്രവര്‍ത്തകരോട് കള്ളവോട്ടിനുള്ള ആഹ്വാനമാണ് ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥന്മാരുടെ പട്ടികയില്‍ 85 ശതമാനം ആളുകളും ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളെ ആണെന്നും അതുകൊണ്ടുതന്നെ അതാത് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യാന്‍ യാതൊരു തടസ്സവുമില്ല എന്ന് ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ചട്ടലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പറഞ്ഞു. തുടക്കം മുതലേ ഗുരുതരമായ ആരോപണങ്ങളും പരാതികളും നല്‍കിയിട്ടും ഇലക്ഷന്‍ കമ്മീഷനും, ജില്ലാ വരണാധികാരിയും യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകള്‍ സഹിതമാണ് ആന്റോ ആന്റണി ആരോപണം ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് കളക്ടര്‍ സമ്മതിച്ചുവെന്ന് യുഡിഎഫ് പറയുന്നു. സസ്‌പെന്‍ഷനില്‍ കുറഞ്ഞ ഒരു നടപടിയും അംഗീകരിക്കില്ല എന്നും യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ അറിയിച്ചു.
ഒരു മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് നടപടിയെടുക്കാം എന്ന് ജില്ലാ കളക്ടര്‍ യുഡിഎ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. നടപടി സ്വീകരിക്കുന്നത് വരെ ആന്റോ ആന്റണി എംപിയും യുഡിഎഫ് നേതാക്കന്മാരും കളക്ടറേറ്റില്‍ കുത്തിയിരിക്കുകയാണ്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…