മൈലപ്ര ബാങ്കിലെ ബിനാമി വായ്പ തട്ടിപ്പ്: സഹകരണ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ പ്രതികളാകും: തിരിച്ചടയ്ക്കാന്‍ സാവകാശം തേടി വായ്പ എടുത്തവരുടെ നെട്ടോട്ടം

0 second read
Comments Off on മൈലപ്ര ബാങ്കിലെ ബിനാമി വായ്പ തട്ടിപ്പ്: സഹകരണ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ പ്രതികളാകും: തിരിച്ചടയ്ക്കാന്‍ സാവകാശം തേടി വായ്പ എടുത്തവരുടെ നെട്ടോട്ടം
0

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ബിനാമി വായ്പാത്തട്ടിപ്പ് കേസില്‍ നിരവധിപ്പേര്‍ പ്രതികളാകുമെന്ന് ക്രൈംബ്രാഞ്ച് സൂചന നല്‍കി. ജീവനക്കാര്‍ മുതല്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വരെ പ്രതിപ്പട്ടികയിലുണ്ടാകും. ഇതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടി. 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപ ബാങ്കിന് നഷ്ടം വരുത്തിയെന്നാണ് ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ പറയുന്നത്്. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കോടതിയില്‍ പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ കേസ് രജിസ്റ്റര്‍ ചെയ്തത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചു പേര്‍ വീതമുണ്ട്. ഇവരില്‍ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരും മുന്‍ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും പ്രതികളാകും. ജീവനക്കാരും പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നല്‍കുന്നത് ഭരണ സമിതിയംഗങ്ങളാണ്. ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കും. അങ്ങനെ വരുമ്പോള്‍ അതിന് കാരണക്കാരായവരൊക്കെ തന്നെ പ്രതി ചേര്‍ക്കപ്പെടുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

ഒരു വസ്തുവിന്റെ പ്രമാണം വച്ച് ആളൊന്നിന് 25 ലക്ഷം രൂപ വീതം 10 പേര്‍ക്ക് 2.50 കോടി രൂപ വരെ വായ്പ നല്‍കിയിട്ടുണ്ട്. ഇത്തരം പത്തോളം വായ്പകള്‍ ചട്ടം 65 പ്രകാരമുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുതലും പലിശയും സഹിതം തിരിച്ചടവ് 100 കോടിയിലധികം വരുമെന്നാണ് കണക്കു കൂട്ടുന്നത്. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ഈ കേസില്‍ ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജോഷ്വായുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് രണ്ടാം പ്രതിയായ മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും അറസ്റ്റ് ചെയ്യേണ്ടതാണ്. എന്നാല്‍, ഹൈക്കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് പൊലീസ് അറസ്റ്റ് ഒഴിവാക്കുകയാണ്. അസുഖ ബാധിതനായ ജെറി ഇക്കാര്യം കൂടി ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സിപിഎം മുന്‍ ഏരിയാ കമ്മറ്റിയംഗമായ ജെറി അറസ്റ്റ് ചെയ്യപ്പെടുന്നതൊഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദവും പൊലീസിനുണ്ട്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി തട്ടിയെന്ന കേസില്‍ 14 ദിവസത്തെ റിമാന്‍ഡ് കാലാവധിയും അഞ്ചുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയും അവസാനിച്ചതിനാല്‍ ജോഷ്വായെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജോഷ്വായുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം ഒമ്പതു വരെ കോടതി നീട്ടി. ഞായറാഴ്ച ജോഷ്വായുമായി ക്രൈംബ്രാഞ്ച് സംഘം അങ്കമാലിയില്‍ തെളിവെടുത്തു. ജോഷ്വായുടെ പെണ്‍മക്കളുടെ ഭര്‍തൃവീടുകളിലാണ് തെളിവെടുപ്പ് നടന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…