പെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യ: ഒരു വര്‍ഷമായിട്ടും അന്വേഷണമില്ല: ചരമവാര്‍ഷിക ദിനത്തില്‍ ബിജെപിയുടെ ഉപവാസ സമരം

0 second read
Comments Off on പെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യ: ഒരു വര്‍ഷമായിട്ടും അന്വേഷണമില്ല: ചരമവാര്‍ഷിക ദിനത്തില്‍ ബിജെപിയുടെ ഉപവാസ സമരം
0

പത്തനംതിട്ട: സിപിഎം നേതാക്കളുടെ ഭീഷണി മൂലം ജീവനൊടുക്കിയ പാര്‍ട്ടി അനുഭാവിക്ക് ഒന്നാം ചരമവാര്‍ഷിക ദിനത്തിലും നീതിയില്ല. പഞ്ചായത്തിലെ സി.പി.എം നേതാക്കളുടെ പേര് എഴുതി വച്ച ശേഷം മഠത്തുംമൂഴി മേലേതില്‍ ബാബു ജീവനൊടുക്കിയിട്ട് 25 ന് ഒരു വര്‍ഷം തികഞ്ഞു. തന്നെ ആത്മഹത്യയിലേക്ക് നയിച്ച നേതാക്കളുടെ പേര് എഴുതി വച്ച ശേഷമായിരുന്നു സി.പി.എം പ്രവര്‍ത്തകനായ ബാബു സമീപത്തെ പളളിയുടെ പറമ്പിലെ റബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പ് തള്ളിക്കളഞ്ഞ് പോലീസ് അന്വേഷണം അട്ടിമറിച്ചു.

ബാബുവിന്റെ ഭാര്യ പരാതിയും കേസുമൊക്കെയായി മുന്നോട്ട് പോയിട്ടും ഈ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. ഇതിനെതിരേ ബാബുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ബി.ജെ.പി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ അന്വേഷണം പ്രഹസനമായതിന് എതിരേയാണ് ഉപവാസ സമരം.
പെരുനാട്ടിലെ സി.പി.എം നേതാക്കളുടെ സമ്മര്‍ദവും ഭീഷണിയുമാണ് ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ നിന്ന് വ്യക്തമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, പഞ്ചായത്ത് മെമ്പര്‍ ശ്യാം വിശ്വന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ്എന്നിവര്‍ക്കുള്ള പങ്ക് വ്യക്തമായി ആത്മഹത്യ കുറുപ്പില്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

സ്വന്തം പേരിലുള്ള സ്ഥലം സിപിഎം ഭരണപക്ഷമായ പഞ്ചായത്തിലെ നേതാക്കന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് വിട്ടു നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ഭീഷണി നേരിട്ടത്. അങ്ങനെ സ്ഥലം വിട്ടുനില്‍ക്കുന്നതില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ 25 ലക്ഷം കോഴയായി നല്‍കണമെന്ന് നേതാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമല്ലാതിരുന്ന ബാബു പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ തോമസ്, വാര്‍ഡ് മെമ്പര്‍ ശ്യാം എം എസ് എന്ന വിശ്വന്‍ എന്നിവരുടെ പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കിയത്.. ഇത് നാട്ടില്‍ വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. മരണത്തിന് ഇടയാക്കിയവരുടെ പേരുകള്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ അനുകൂലമായിരുന്നിട്ടും പൊലീസ് ചെറുവിരല്‍ പോലും അനക്കിയില്ല.

ഒടുവില്‍ ബാബുവിന്റെ ഭാര്യ കുസുമകുമാരി ഹൈക്കോടതിയെ സമീപിച്ചു. എന്നിട്ടും പ്രയോജനം കിട്ടിയിട്ടില്ല. ആരോപണ വിധേയരായ പഞ്ചായത്ത് പ്രസിഡന്റ്ും മറ്റ് സിപിഎം നേതാക്കളും നാട്ടില്‍ വിലസുന്നു. പൊലീസ് ഇവരുടെ മൊഴി എടുക്കാന്‍ പോലും തയാറല്ല. സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയാണ് മോഹനന്‍.

നാളിതുവരെ പോലീസ് പ്രതികള്‍ക്കെതിരെ കൃത്യമായി ചാര്‍ജ് ചെയ്യാതിരിക്കുകയും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ബിജെപി പെരുനാട് ഏരിയയുടെ നേതൃത്വത്തില്‍ മഠത്തും മൂഴി വലിയപാലം ജംഗ്ഷനില്‍ പ്രതിഷേധ ഉപവാസ സമരം നടത്തി. ബാബുവിന്റെ ഭാര്യ കുസുമ കുമാരി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഉപവാസ സമരം ആരംഭിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സൂരജ് ഉദ്ഘാടനം ചെയ്തു. പെരുനാട് ഏരിയ പ്രസിഡന്റ് എം.എസ്. വിനോദിന്റെ അധ്യക്ഷതയില്‍, ജില്ലാ സെക്രട്ടറി ഷൈന്‍ ജി കുറുപ്പ്, റാന്നി മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, പെരുനാട് ഏരിയ ജനറല്‍ സെക്രട്ടറി സാനു മാമ്പാറ, മണ്ഡലം വൈസ് പ്രസിഡന്റ് വസന്ത സുരേഷ്, ജില്ലാ കമ്മിറ്റി അംഗം അനിത സുനില്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായസോമരാജന്‍,ജിജു ശ്രീധര്‍, സിന്ധുലേഖ, ഷിബു മാട മണ്‍, സിജു, രാജന്‍, രഘു തോട്ടുങ്കല്‍, കലേഷ് മാട മണ്‍, ഹരി,ഓമനക്കുട്ടന്‍ മന്നപ്പുഴ, ഓമനക്കുട്ടന്‍ പെരുനാട്, ശ്രീജന,ജോളി ഫിലിപ്പ്, രാജി ഷിബി എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…