ശബരിമല വനത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസി ദമ്പതികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ കുഞ്ഞു പിറന്നു

1 second read
Comments Off on ശബരിമല വനത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസി ദമ്പതികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ കുഞ്ഞു പിറന്നു
0

റാന്നി: ശബരിമല വനത്തില്‍ കുടിലുകെട്ടി താമസിച്ചിരുന്ന രണ്ട് ആദിവാസി കുടുംബത്തിലെ രാജിമോന്‍-സോമിനി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞു ജനിച്ചു. ഞായറാഴ്ചയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ സോമിനിയെ ഊരില്‍ നിന്നും പ്രസവത്തിനായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

സാധാരണ പ്രസവത്തിന് ശേഷം സോമിനിയും കുഞ്ഞും ളാഹ മഞ്ഞത്തോട്ടിലെ വനത്തിലുള്ള കുടിലില്‍ തിരികെ എത്തി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല-ജയശ്രീ ദാമ്പതികളുടെ ഏക മകള്‍ ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹത്തോടൊപ്പം അതേ മണ്ഡപത്തില്‍ തുല്യ പ്രാധാന്യത്തോടെയാണ് രാജിമോന്റെയും സോമിനിയുടെയും വിവാഹം നടന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11 ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ആയിരുന്നു വിവാഹം. അന്ന് പ്ലാപ്പള്ളി ഊരിലാണ് മാതാവ് ഓമനയ്‌ക്കൊപ്പം സോമിനി താമസിച്ചിരുന്നത്. ളാഹ മഞ്ഞത്തോട് ഊരിലെ മാധവന്റെ മകനാണ് രാജിമോന്‍. ഊരിന് പുറത്തെ ആദ്യ വിവാഹമെന്ന ഖ്യാതിയും ഇതിന് ഉണ്ടായി. ഊര് മൂപ്പന്‍ രാജുവാണ് ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്തിയത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…