ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചത് ഏഴംഗ സംഘം: ചെളിക്കുഴിയിലെ കാട്ടിലൂടെ കടന്നുകയറി മോഷണം: ഇടുക്കി പുളിയന്മലയില്‍ നിന്ന് പ്രതികള്‍ പിടിയില്‍

1 second read
Comments Off on ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചത് ഏഴംഗ സംഘം: ചെളിക്കുഴിയിലെ കാട്ടിലൂടെ കടന്നുകയറി മോഷണം: ഇടുക്കി പുളിയന്മലയില്‍ നിന്ന് പ്രതികള്‍ പിടിയില്‍
0

പത്തനംതിട്ട: പമ്പ-ശബരിമല പാതയില്‍ ശരംകുത്തിയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറിന്റെ വിവിധയിനം കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഏഴു പേരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പമ്പ പോലീസ് പിടികൂടി. കട്ടപ്പന പുളിയന്‍മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമന്‍, ഷഫീക്, രഞ്ജിത്ത്, അഖില്‍, അസിം, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതല്‍ ആറുവരെ പ്രതികളെ പുളിയന്‍മലയിലും ഏഴാം പ്രതി ജലീലിനെ പമ്പയിലും നിന്നുമാണ് പിടികൂടിയത്.

കഴിഞ്ഞ 12 ന് രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറില്‍ കേടുപാടുകള്‍ വരുത്തിയശേഷം 280 മീറ്റര്‍ ആര്‍എഫ് കേബിള്‍, 35 മീറ്റര്‍ എര്‍ത്ത് കേബിള്‍, 55 ഡി.സി കേബിളുകള്‍, 100 മീറ്റര്‍ ലാന്‍ഡ്‌ലൈന്‍ കേബിള്‍, ഒന്നര കിലോമീറ്റര്‍ ദൂരം വലിക്കാവുന്ന 5 ജോഡി ലാന്‍ഡ്‌ലൈന്‍ കേബിള്‍, 50 മീറ്റര്‍ 10/20/50 ലാന്‍ഡ് ലൈന്‍ കേബിളുകള്‍, 5 എംസിബി കേബിള്‍ എന്നിവയാണ് മോഷ്ടിച്ചത്. ആകെ രണ്ടര ലക്ഷത്തോളം രൂപ വിയ വരും.

ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനിയറുടെ പരാതിപ്രകാരമാണ് പമ്പ പൊലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ ഉത്തരവുപ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. ലഭ്യമായ സൂചനകള്‍ അനുസരിച്ച് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായാണ് മോഷ്ടാക്കളെ കുടുക്കിയത്.

ചാലക്കയം മുതല്‍ പമ്പ വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍, സംഭവദിവസം രാവിലെ ആറിന് ചെളിക്കുഴി ഭാഗത്തു കൂടി കാട്ടിലൂടെ നാലു പേര്‍ കയറിപ്പോകുന്നത് കണ്ടെത്തി. ശരംകുത്തിയിലെത്തി മോഷണം നടത്തിയശേഷം, രണ്ടുപേര്‍ കേബിളുകള്‍ ചാക്കുകളിലാക്കി പലതവണയായി ചുമന്നു കൊണ്ട് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കാറിലാണ് മോഷ്ടിച്ച സാധനങ്ങള്‍ പ്രതികള്‍ കടത്തിയത്. കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്.

ഡിവൈ.എസ്.പിമാരായ ആര്‍. ബിനു (റാന്നി), രാജപ്പന്‍ റാവുത്തര്‍ (കോന്നി), ഡോ.ആര്‍.ജോസ് (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്), വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍, റാന്നി എസ്.ഐ അനീഷ്, പമ്പ എസ്.ഐമാരായ സജി, സുഭാഷ്, സിപിഓമാരായ സുധീഷ്, അനു എസ് രവി, ജസ്റ്റിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കേബിള്‍ മോഷണം പോയ വാര്‍ത്ത പുറത്തു വന്നതോടെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ശബരിമലയിലെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ആര്‍ക്കും വനത്തിലൂടെ ചെന്നെത്താന്‍ കഴിയുമെന്നാണ് മോഷ്ടാക്കള്‍ കാട്ടിത്തന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…