ഒടുവില്‍ കോണ്‍ഗ്രസിന് നേരം വെളുത്തു: മുഖ്യപ്രതി അറസ്റ്റിലായി മാസം മൂന്നു കഴിഞ്ഞപ്പോള്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ സമരവുമായി കോണ്‍ഗ്രസ് രംഗത്ത്: ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പെന്ന്‌

0 second read
Comments Off on ഒടുവില്‍ കോണ്‍ഗ്രസിന് നേരം വെളുത്തു: മുഖ്യപ്രതി അറസ്റ്റിലായി മാസം മൂന്നു കഴിഞ്ഞപ്പോള്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ സമരവുമായി കോണ്‍ഗ്രസ് രംഗത്ത്: ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പെന്ന്‌
0

പത്തനംതിട്ട: മുന്‍  സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ് നടന്ന മൈലപ്ര സര്‍വീസ് സഹകരണ സംഘത്തിനെതിരേ കോണ്‍ഗ്രസ് ഒടുവില്‍ സമരത്തിന്. തട്ടിപ്പ് പുറത്തു വന്ന് രണ്ടു വര്‍ഷം കഴിയുമ്പോഴാണ് സമരം എന്നത് ശ്രദ്ധേയമാണ്. തട്ടിപ്പ് നടത്തിയ ജോഷ്വാ മാത്യു കോണ്‍ഗ്രസ് നേതാവും സഹകരണ വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല യൂണിയന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഇതു കാരണം മൗനം അവലംബിച്ച കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ സട കുടഞ്ഞെണീറ്റിരിക്കുകയാണ്. ജോഷ്വാ മാത്യുവിനെ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ പോവുകയും ചെയ്തതിന് ശേഷമാണ് കോണ്‍ഗ്രസ് മനം വെടിഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  സിപിഎമ്മിന്റെ മൂന്‍ ഏരിയാ കമ്മറ്റിയംഗമായ മുന്‍ പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.

നിക്ഷേപ തട്ടിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തണമെന്നും നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിലേക്ക്  16ന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നതിന് മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം തീരുമാനിച്ചു. നിക്ഷേപ തട്ടിപ്പിന് നേതൃത്വം നല്‍കിയ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ മുന്‍ ബാങ്ക് പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കാതെ രക്ഷപെടുത്തുവാനാണ് സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. നിക്ഷേപകരുടെ പണം ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാതെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ബാങ്കില്‍ പണം നിക്ഷേപിച്ചവരെ കബളിപ്പിക്കുകയാണെന്ന് പ്രവര്‍ത്തകയോഗം പ്രമേയത്തില്‍ ആരോപിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വില്‍സണ്‍ തുണ്ടിയത്ത് അധ്യക്ഷത വഹിച്ചു.

മാറിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ സമരമെന്നതാണ് ശ്രദ്ധേയം.  ജില്ലയിലുള്ള മറ്റ് സഹകരണ ബാങ്കുകളുടെ ഭരണം ഓരോന്നായി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടു വരെയായി കുത്തകയാക്കി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന സഹകരണ സംഘങ്ങളൊക്കെ എല്‍ഡിഎഫ് പിടിച്ചെടുത്തു കഴിഞ്ഞു. ഇതാണിപ്പോള്‍ തിരക്കിട്ട് ഒരു സമരത്തിന് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍. നിലവില്‍ മൈലപ്ര സഹകരണ സംഘം സഹകരണ വകുപ്പ് നിയോഗിച്ച  അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയാണ് ഭരിക്കുന്നത്.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയില്‍ ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ 86.12 കോടിയുടെ വ്യാജവായ്പ കേസിലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മൈലപ്ര ബാങ്ക് തട്ടിപ്പ് പുറത്തു വന്ന ശേഷവും കോണ്‍ഗ്രസിന്റെ പൊതുപരിപാടികളില്‍ സജീവമായിരുന്നു ജോഷ്വ മാത്യു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും അതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. നിലവില്‍ ജോഷ്വായെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തട്ടിപ്പില്‍ കൂട്ടുത്തരവാദിത്തമുള്ള മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ അറസ്റ്റ് ചെയ്യാതെ ക്രൈംബ്രാഞ്ച് ഉരുണ്ടു കളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…