
കൊല്ലം: എംപിയും ആർഎസ്‌പി നേതാവുമായ എൻ കെ പ്രേമചന്ദ്രനെതിരെ സിപിഎമ്മിന്റെ സഘടിത ആക്രമണം. മുൻക്കാലങ്ങളിൽ പ്രേമചന്ദ്രനെ ‘സംഘി’യാക്കി നടത്തിയ പ്രചാരണം വീണ്ടും തുടർന്ന് സിപിഎം. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തതിൻ്റെ പേരിൽ പ്രേമചന്ദ്രനെതിരെ ഇല്ലാത്ത ആരോപണങ്ങളുമായി എളമരം കരീമും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ധനമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തിയത്. തുടർച്ചയായി രണ്ടുതവണ കൊല്ലത്തുനിന്നും ലോക്സഭയിലേക്ക് വിജയിച്ച പ്രേമചന്ദ്രനെ താഴെയിറക്കാൻ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കുകയാണ്.
ഇതിന്റെ ഭാഗമായിയാണ് വിണ്ടും സിപിഎം നേതാക്കൾ പ്രേമചന്ദ്രനെതിരെ സംഘി പ്രചാര ണവുമായി എത്തിയിരിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെ ടുപ്പിലെ സീറ്റ്തർക്കത്തെ തുടർന്ന് എൽഡിഎഫ് വിട്ടാണ് ആർഎസ്‌പി യുഡിഎഫിലേക്ക് എത്തിയത്.അന്ന് പ്രചാരണത്തിൽ ഇടത് നേതാക്കൾ പ്രേമചന്ദ്രനെ കടന്നാക്രമിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൊല്ലത്തെ പ്രചാരണ യോഗത്തിൽ പ്രേമചന്ദ്രനെ ‘പര നാറി’യെന്ന് വിശേഷിപ്പിച്ചു. ഒടുവിൽ ഫലം വന്നപ്പോൾ എം എ ബേബിയെ 37000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
2019ൽ രാജ്യസഭാ എംപിയായിരുന്ന കെ എൻ ബാലഗോപാ ലനെയായിരുന്നു സിപിഎം രംഗത്തിറക്കിയത്.ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണമാണ് സിപിഎം നേതാക്കൾ തുടക്കം മുതൽ പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. സംഘിയാണെന്നും വിജയിച്ചാൽ ബിജെപിക്കൊപ്പം പോകുമെന്നിട്ടും പ്രചരിപ്പിച്ചു.
ഒടുവിൽ സിപിഎം വർഗീയ വിഷം ചീറ്റി നടത്തിയ പ്രചരണം ജനങ്ങൾ തള്ളിയത് ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാലനെ പരാജയപ്പെടുത്തിയായിരുന്നു.
വർഗീയ വിഷം ചീറ്റിവിട്ടും വീട് വിടാന്തരവും ജമാഅത്തുകൾ കേന്ദ്രീകരിച്ചും വിലകുറഞ്ഞ പ്രചാരണമാണ് സിപിഎം അന്ന് കൊല്ലത്ത് നടത്തിയത്. രാഷ്ട്രീയ പിതൃത്വത്തെ ചോദ്യംചെയ്ത് പ്രേമചന്ദ്രനെ തിരെ വീണ്ടും സംഘടിതാക്രമണത്തിലേക്കാണ് സിപിഎം പോകുന്നത്.ജനകീയതയുള്ള യുഡിഎഫ് നേതാക്കളെ ബിജെപിയാക്കി ന്യൂനപക്ഷത്തിനിടയിൽ ആശങ്കയുണ്ടാക്കി അവർക്കിടയിൽ വിഭാഗിയതയും വിദ്വേഷവും ഉണ്ടാക്കുകയാണ് സിപിഎം ലക്ഷ്യം.
ഇതിനായി പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും എം എൽഎമാരും തുടങ്ങി ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ വരെ പ്രചാരണം ഏറ്റുപിടിക്കും. നിലവിൽ കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കു മെന്ന് ഏതാണ്ട് ഉറപ്പാണ്.
പ്രേമചന്ദ്രനോട് ഏറ്റുമുട്ടാൻ ജില്ലയിൽ സ്ഥാനാർത്ഥികളില്ലെന്നാണ് സിപിഎമ്മിന്റെ പൊതു വിലയിരുത്തൽ. ഈ സാചര്യത്തിൽ ജില്ലയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കളെയും മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.