കുഞ്ഞുമാളികപ്പുറം കുഴഞ്ഞു വീണ് മരിച്ചത് കുടിവെള്ളം കിട്ടാതെ: ശബരിമലയില്‍ ആളുകള്‍ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ട്: ദേവസ്വം മന്ത്രി സന്നിധാനത്ത് ക്യാമ്പ് ചെയ്യണമെന്ന് കെ. സുരേന്ദ്രന്‍

0 second read
Comments Off on കുഞ്ഞുമാളികപ്പുറം കുഴഞ്ഞു വീണ് മരിച്ചത് കുടിവെള്ളം കിട്ടാതെ: ശബരിമലയില്‍ ആളുകള്‍ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ട്: ദേവസ്വം മന്ത്രി സന്നിധാനത്ത് ക്യാമ്പ് ചെയ്യണമെന്ന് കെ. സുരേന്ദ്രന്‍
0

പത്തനംതിട്ട: ശബരിമലയില്‍ ആളുകള്‍ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ട് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വയസില്‍ താഴെയുള്ള ഒരു ബാലിക കഴിഞ്ഞ ദിവസം കുഴഞ്ഞു വീണു മരിച്ചു. ക്യൂ നിന്നും കുടിവെള്ളം കിട്ടാതെയുമുള്ള മരണം നേരത്തേയുള്ള അസുഖം മൂലമാണെന്ന് വരുത്തി തീര്‍ക്കുകയാണ്. എന്തിനാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. ആളുകള്‍ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ടാണ്. പലരും ദര്‍ശനം കിട്ടാതെ മടങ്ങുന്നുവെന്ന് അറിയിച്ചു കൊണ്ട് വിളി വരുന്നുണ്ട്. എത്ര മണിക്കൂര്‍ നില്‍ക്കണമെന്ന് അവര്‍ക്ക് അറിയില്ല. ക്യൂ നില്‍ക്കുന്നവര്‍ക്ക് മുകളിലേക്കാണ് മറ്റുള്ളവര്‍ വന്ന് നില്‍ക്കുന്നത്.
നേരത്തേ ഒരു ലക്ഷം പേരെ വരെ ദര്‍ശനത്തിന് കടത്തി വിട്ടിരുന്നു. ഇന്നിപ്പോള്‍ അത് അരലക്ഷത്തില്‍ താഴെയാണ്. മിനുട്ടില്‍ 95100 പേരെ വരെ സുഗമമായിട്ട് പടി കടത്തി വിട്ടിരുന്നു. ഇന്ന് 4550 പേരെപ്പോലും കടത്തി വിടാന്‍ സാധിക്കുന്നില്ല.

പോലീസും ദേവസ്വം ബോര്‍ഡും പരസ്പരം പാര വയ്ക്കുന്ന സ്ഥിതിയാണ്. തീര്‍ഥാടനത്തെ കുറിച്ച് അറിയാവുന്നവര്‍ പറയുന്ന കാര്യങ്ങള്‍ മുഖവുരയ്‌ക്കെടുക്കുക എന്ന പതിവ് ദേവസ്വം ബോര്‍ഡിനുണ്ട്. വിഷയങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോവുകയായിരുന്നു. ഇത്രയും ആള്‍ക്കാര്‍ വരുന്ന ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ ദേവസ്വം മന്ത്രി എവിടെ? ഒരാഴ്ചയായി വരുന്ന വാര്‍ത്തകള്‍ മന്ത്രിസഭ ഗൗനിക്കുന്നതേയില്ല. ഇപ്പോള്‍ മന്ത്രിമാര്‍ എല്ലാവരും ഒന്നിച്ചുണ്ട്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാം. ഒരു മന്ത്രിയെ ഇങ്ങോട്ടയയ്ക്കാന്‍, ഒരു ഉന്നത തല സംഘത്തെ ശബരിമലയ്ക്ക് അയയ്ക്കാന്‍ എന്താണ് പ്രശ്‌നം? അത് പരിഹരിക്കാനുള്ള നടപടി വേണ്ടേ? സര്‍ക്കാര്‍ എന്തു കൊണ്ടാണ് ഇത്രയും വലിയ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടും ഇത്ര ക്രൂരമായി പെരുമാറുന്നത്. ഡിജിപിയെ അടക്കം സന്നിധാനത്തേക്ക് അയച്ചു കൂടെ?

സാധാരണ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയാണ് അവിടെ നിയോഗിച്ചിരുന്നത്. ഇത്തവണ യാതൊരു പരിചയവും ഇല്ലാത്ത പൊലീസുകാരെയാണ് നിയോഗിച്ചത്. ദേവസ്വം മന്ത്രി വന്‍ പരാജയമാണ്. ബോര്‍ഡും പൊലീസും തമ്മില്‍ തുടക്കം മുതല്‍ അസ്വാരസ്യം നിലനില്‍ക്കുന്നു. അത് വളര്‍ന്നാണ് ഈ അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്. നവകേരള സദസില്‍ നിന്ന് ഒരു ദിവസം വിട്ട് നിന്ന് മന്ത്രിക്ക് ശബരിമലയില്‍ വന്നു നിന്നു കൂടെ? അത് ശരിയല്ല. ഇത്തരം ഉത്തരവാദിത്ത രഹിതമായ നടപടി ശരിയല്ല. പ്രശ്‌നപരിഹാരത്തിനുള്ള നടപടിയില്ല. മുഖ്യമന്ത്രി ഇതു വരെ ശബരിമലയെ കുറിച്ച് ഒരു വാക്ക് പോലും പറയുന്നില്ല. ആരും അവിടെ പോയി നോക്കാതെ മാധ്യമങ്ങളെ കുറ്റം പറയുകയാണ്. അവര്‍ക്കിതൊന്നും അറിയേണ്ട കാര്യമില്ല.

നാലു കാര്യങ്ങളാണ് ബി.ജെ.പി മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഒരു മന്ത്രിയെ മുഴുവന്‍ സമയം അവിടെ നിയോഗിക്കണം. വിദഗ്ധ ഉദ്യോഗസ്ഥന്‍മാരുടെ സംഘത്തെ അടിയന്തിരമായി അയയ്ക്കണം. പരിശീലനം സിദ്ധിച്ച ആള്‍ക്കാരുടെ സഹായം തേടാന്‍ പോലീസ് തയാറാകണം. ഇതിനായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിക്കണം. സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഉന്നതതല സംഘത്തെ അയയ്ക്കണം. നിരുത്തരവാദപരമായ സമീപനം മാറ്റിയില്ലെങ്കില്‍ ബിജെപി സമര രംഗത്തേക്കിറങ്ങും. തീര്‍ഥാടന കാലത്ത് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമരം വേണ്ടെന്ന് കരുതിയതാണ്. പക്ഷേ, ഇപ്പോള്‍ അതിന് നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…