അവര്‍ക്ക് രണ്ടും കിട്ടിയില്ല: ഒടുക്കം ദിവ്യ റെജി മുഹമ്മദ് അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍: രാജി ചെറിയാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍: സിപിഎമ്മിലെ ഭിന്നത മറനീക്കി

0 second read
Comments Off on അവര്‍ക്ക് രണ്ടും കിട്ടിയില്ല: ഒടുക്കം ദിവ്യ റെജി മുഹമ്മദ് അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍: രാജി ചെറിയാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍: സിപിഎമ്മിലെ ഭിന്നത മറനീക്കി
0

അടൂര്‍: വിജിലന്‍സില്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സിപിഎം ജില്ലാ സെക്രട്ടറിയുടെ നോമിനിയുമായ കൗണ്‍സിലര്‍ ഷാജഹാനെ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ആക്കാനുള്ള നീക്കത്തിന് തിരിച്ചടി. മറ്റൊരു സി.പി.എം കൗണ്‍സിലര്‍ മഹേഷ്‌കുമാര്‍ കൂടി അവകാശവാദവുമായി രംഗത്ത് വന്നതോടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ സ്ഥാനമൊഴിഞ്ഞ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദിനെ ചെയര്‍പേഴ്‌സണ്‍ ആക്കി വിവാദം തല്‍ക്കാലം അവസാനിപ്പിച്ചു. മറ്റു രണ്ടു പേര്‍ക്കും ഓരോ വര്‍ഷം വീതം ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന അനൗദ്യോഗിക ധാരണയുടെ പുറത്താണ് വിവാദം അവസാനിപ്പിച്ചത് എന്നാണ് സൂചന. സിപിഐയിലെ രാജി ചെറിയാനാണ് വൈസ് ചെയര്‍പേഴ്‌സണ്‍.

സിപിഐ-സിപിഎം ധാരണയെ തുടര്‍ന്ന് ഡി. സജി രാജി വച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഡി. സജിക്കൊപ്പം വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദും രാജി വച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ഷാജഹാനെ അടുത്ത ചെയര്‍മാന്‍ ആക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, പട്ടികജാതി ഭൂമി തട്ടിപ്പ് അടക്കം വിജിലന്‍സ് കേസുകളില്‍ പ്രതിയായിട്ടുള്ള ഷാജഹാനെതിരേ സിപിഎം സംസ്ഥാന നേതൃത്വത്തിന് അടൂരില്‍ നിന്ന് പരാതി പോയിരുന്നു. എന്തു വന്നാലും ഷാജഹാനെ തന്നെ ചെയര്‍മാനാക്കും എന്ന കര്‍ശന നിലപാടിലായിരുന്നു ഉദയഭാനുവും കൂട്ടരും. ഇതിനിടെയാണ് മറ്റൊരു സിപിഎം കൗണ്‍സിലര്‍ മഹേഷ്‌കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്.

തര്‍ക്കം മുറുകുന്നതിനിടെ പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേര്‍ന്ന് ദിവ്യയെ ചെയര്‍പേഴ്‌സണ്‍ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവഴി ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം നേടാനും നേതൃത്വം ലക്ഷ്യമിടുന്നു. ചെയര്‍മാന്‍ സ്ഥാനമോഹികളെ സമാശ്വസിപ്പിക്കാനാണ് ഓരോ വര്‍ഷം വീതം പദവി വാഗ്ദാനം ചെയ്തതെന്നും പറയുന്നു. ഉദയഭാനു അടക്കമുള്ള സിപിഎമ്മിലെ അടൂര്‍ ലോബിക്ക് തിരിച്ചടിയാണ് ദിവ്യയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം.

തിങ്കളാഴ്ച രാവിലെ11 ന് അടൂര്‍ ആര്‍ഡിഓയും വരണാധികാരിയുമായ എ.
തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ദിവ്യാ റെജി മുഹമ്മദിന് 16 വോട്ടുകള്‍ ലഭിച്ചു. ദിവ്യയ്ക്ക് എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ശശികുമാറിന് 11 വോട്ടുകളാണ് ലഭിച്ചത്. ദിവ്യയുടെ പേര് മുന്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി നിര്‍ദേശിച്ചു. കൗണ്‍സിലര്‍ എം.അലാവുദ്ദീന്‍ പിന്‍താങ്ങി. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ രാജി ചെറിയാന് 16 വോട്ടുകള്‍ ലഭിച്ചു. എതിരായി മത്സരിച്ച യു.ഡി.എഫിലെ ബിന്ദു കുമാരിക്ക് 11 വോട്ടും ലഭിച്ചു.
ബി.ജെ.പി. കൗണ്‍സിലര്‍ ശ്രീജാ.ആര്‍. നായര്‍ ബാലറ്റ് കൈപ്പറ്റാതെ രണ്ടു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …