പെരുനാട് പീഡനം: ഒടുവില്‍ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി: വിവരങ്ങള്‍ പുറത്തു വിടുന്നതിന് നിയന്ത്രണം

0 second read
Comments Off on പെരുനാട് പീഡനം: ഒടുവില്‍ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി: വിവരങ്ങള്‍ പുറത്തു വിടുന്നതിന് നിയന്ത്രണം
0

റാന്നി-പെരുനാട്: സാമൂഹിക മാധ്യമം വഴി പരിചയത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിന്റെ അറസ്റ്റ് ഒടുവില്‍ രേഖപ്പെടുത്തി. കീഴടങ്ങിയ ഡിവൈഎഫ്‌ഐ നേതാവിന്റെ അറസ്റ്റ് രണ്ടു രാത്രിക്കും ഒരു പകലിനും ശേഷമാണ് രേഖപ്പെടുത്തിയത്. പൊലീസ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചെങ്കിലും പെണ്‍കുട്ടിയുടെ മൊഴി ശക്തമായതിനാല്‍ രാഷ്ട്രീയ അട്ടിമറി നടന്നില്ല.
20 പ്രതികളുള്ള കേസില്‍ ഇതു വരെ നാലു പേരാണ് അറസ്റ്റിലായത്. മൂന്നു പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ വീട്ടില്‍ സജാദ് (25), കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആങ്ങമൂഴി താന്നിമൂട്ടില്‍ മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത ആണ്‍കുട്ടി, ഡിവൈഎഫ്‌ഐ പെരുനാട് മേഖലാ പ്രസിഡന്റ് മടത്തുംമൂഴി വലിയകുളത്തില്‍ ജോയല്‍ തോമസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി തന്നെ നാലു പേരും കസ്റ്റഡിയില്‍ ആയിരുന്നു. അന്ന് പകലാണ് കേസ് എടുത്തത്. തന്റെ പേര് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് അറിയാമായിരുന്ന ജോയല്‍ പെരുനാട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഉടന്‍ തന്നെ റാന്നി ഡിവൈഎസ്പി ഓഫീസിലേക്ക് ഇയാളെ മാറ്റി. മറ്റ് മൂന്നു പേരെയും പെരുനാട് പൊലീസ് സ്‌റ്റേഷനിലും സൂക്ഷിച്ചു. ജോയലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. മറ്റ് മൂന്നു പേരും ഇന്നലെ അറസ്റ്റിലായി. ജോയലിന്റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് 12 നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ് അറിയുന്നത്.

കുട്ടിയുടെ മൊഴിയില്‍ ജോയലിന്റെ പേരും പീഡന വിവരങ്ങളും കൃത്യമായി പറയുന്നുണ്ട്. എന്നാല്‍, അറസ്റ്റ് സ്ഥിരീകരിക്കാതെ റാന്നി ഡിവൈ.എസ്.പിയും പെരുനാട് പോലീസും രണ്ടു ദിവസം ഒളിച്ചു കളിച്ചു. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയാണ് പെണ്‍കുട്ടിയ്ക്ക് പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണുള്ളത്. ഇതില്‍ 16 പേര്‍ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലു പേര്‍ കുട്ടിയുടെ നഗ്നവീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ്. പത്തനംതിട്ട ടൗണിലെ സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി എന്നറിയുന്നു. അതിജീവതയ്ക്ക് 16 വയസാണുള്ളത്. പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. ചെറുപ്രായത്തില്‍ തന്നെ കുട്ടിയെ പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…