ഏനാത്ത പാലം കുലുങ്ങിയപ്പോള്‍ കുലുങ്ങാതെ നിന്നത് ഫിലിപ്പ് മാത്രം: നിരവധി ജീവനുകള്‍ രക്ഷിച്ച എന്‍ജിനീയര്‍ക്ക് ഇനിയും അംഗീകാരമില്ല

0 second read
Comments Off on ഏനാത്ത പാലം കുലുങ്ങിയപ്പോള്‍ കുലുങ്ങാതെ നിന്നത് ഫിലിപ്പ് മാത്രം: നിരവധി ജീവനുകള്‍ രക്ഷിച്ച എന്‍ജിനീയര്‍ക്ക് ഇനിയും അംഗീകാരമില്ല
0

പത്തനംതിട്ട: എംസി റോഡിലെ ഏനാത്ത് പാലത്തിനുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനിടെ ലിഫ്റ്റിംഗ് നടത്തുന്നതിനിടെ ഉണ്ടാകാമായിരുന്ന വലിയ ഒരു അപകടം ഒഴിവാക്കുകയും അമ്പതില്‍പ്പരം ജീവനുകള്‍ രക്ഷിക്കുകയും ചെയ്ത പിഡബ്ല്യുഡി മുന്‍ എന്‍ജിനിയര്‍ക്ക് അര്‍ഹമായ അംഗീകാരമായില്ല. എന്‍ജിനിയര്‍ അടൂര്‍ ഫിലിപ്പാണ് ഏഴുവര്‍ഷം മുന്‍പ് ഏനാത്ത് പാലത്തിന്റെ ലിഫ്ടിങ് സമയത്ത് ഇടപെടല്‍ നടത്തിയത്. 2017 ജനുവരി പത്തിന് അപകടത്തിലായ ഏനാത്ത് പാലത്തിന്റെ വിഷയം നിസാരമാണെന്ന തരത്തില്‍ ലിഫ്റ്റ് ചെയ്തു പ്രശ്‌ന പരിഹാരത്തിന് പൊതുമരാമത്ത് സാങ്കേതിക വിദഗ്ധര്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഫിലിപ്പിന്റെ ഇടപെടല്‍ ഉണ്ടായത്. മുന്പ് പിഡബ്ല്യുഡിയില്‍ ജോലി ചെയ്യുകയും വിദേശത്തെ സാങ്കേതികവിദ്യകള്‍ പഠിക്കുകയും ചെയ്തിട്ടുള്ള ഫിലിപ്പിന് അപകടാവസ്ഥ മനസിലായി.

പാലം ലിഫ്ടിങ് നടത്തിയാല്‍ താഴെ വീഴുമെന്നും സ്ഥലത്തുള്ള ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടക്കം അമ്പതോളം ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നു മനസിലാക്കിയ ഫിലിപ്പ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഫോണില്‍ വിളിച്ച് അപകടവാസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ലിഫ്ടിങ് നടക്കാന്‍ എട്ടു മിനിട്ട് മാത്രമുള്ളപ്പോഴാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച ചെയ്തു മന്ത്രി ഉടനടി നടപടികള്‍ നിര്‍ത്തിവയ്പിച്ചു തുടര്‍ പരിശോധനകള്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

പിന്നീടു നടന്ന പരിശോധനകളില്‍ ഫിലിപ്പിന്റെ വാദഗതികള്‍ സാങ്കേതികമായി അംഗീകരിക്കപ്പെട്ടു. ലിഫ്ടിങിലൂടെ പാലത്തിന്റെ സ്പ്രിംഗ് പാഡ് മാറ്റി സ്ഥാപിച്ചു പരിഹരിക്കാമെന്നു കരുതിയ വിഷയം പിന്നീട് തൂണുകളുടെ അപാകതകളും തീര്‍ത്താണ് പരിഹരിച്ചത്. അതിനു മുന്‍പും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിരവധി സാങ്കേതിക വിദ്യകള്‍ ഉപദേശിച്ചു നല്‍കുകയും വിജയമെന്നു കണ്ടെത്തുകയും ചെയ്ത ഫിലിപ്‌സ്മാന്‍ ടെക്‌നോളജിയുടെ ഉടമ കൂടിയാണ് ഫിലിപ്പ്.

എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അദ്ദേഹത്തിന് ഇന്നേവരെ ഒരു അംഗീകാരവും നല്‍കിയില്ല. എന്നാല്‍ ഏനാത്ത് പാലം തകര്‍ന്നു വീഴാതെ രക്ഷിച്ച ഫിലിപ്പിനെ സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ വന്നതിനു പിന്നാലെ അദ്ദേഹത്തിന് ഒരു അംഗീകാരം നല്‍കുമെന്ന പ്രതീക്ഷകളും തകര്‍ന്നു. ഫിലിപ്പിന്റെ ഇടപെടല്‍ അംഗീകരിച്ച് അന്നത്തെ മന്ത്രി ജി. സുധാകരന്‍ പിന്നീട് പൊതുപ്രസ്താവന നടത്താന്‍ തയാറായതിനു പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ 10ന് ഫിലിപ്പിന്റെ ഇടപെടല്‍ അംഗീകരിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കത്തു നല്‍കി.

തന്റെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ സംരംഭം തുടങ്ങാന്‍ കാത്തിരുന്ന അടൂര്‍ ഫിലിപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട വായ്പ പോലും മുടങ്ങി കടക്കെണിയിലായ ഘട്ടത്തില്‍ തനിക്ക് ഒരു അംഗീകാരം വേണമെന്ന് ഫിലിപ്പ് ആവശ്യപ്പെടുന്നത്. ഇതിനായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഒരു റിവാര്‍ഡ് നല്‍കാന്‍ ആകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. ഇതിനൊരു മാറ്റം വേണമെന്ന ആവശ്യമാണ് ഫിലിപ്പിന് ഉയര്‍ത്താനുള്ളത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…