ചുവപ്പ് ബുള്ളറ്റിന്റെ നമ്പരുമായി പച്ചബുള്ളറ്റില്‍ വിലസിയ കടമ്പനാട്ടുകാരന്റെ വീട്ടില്‍ നിന്ന് വീണ്ടും വ്യാജനമ്പരുള്ള ബൈക്ക് പിടികൂടി: ഇക്കുറി പിടിച്ചത് ബജാജ് സിടി 100: പതിവു പല്ലവി ആവര്‍ത്തിച്ച് വാഹന ഉടമ ‘എനിക്കൊരാള്‍ തന്നത്’: അനക്കമില്ലാതെ പൊലീസും

0 second read
Comments Off on ചുവപ്പ് ബുള്ളറ്റിന്റെ നമ്പരുമായി പച്ചബുള്ളറ്റില്‍ വിലസിയ കടമ്പനാട്ടുകാരന്റെ വീട്ടില്‍ നിന്ന് വീണ്ടും വ്യാജനമ്പരുള്ള ബൈക്ക് പിടികൂടി: ഇക്കുറി പിടിച്ചത് ബജാജ് സിടി 100: പതിവു പല്ലവി ആവര്‍ത്തിച്ച് വാഹന ഉടമ ‘എനിക്കൊരാള്‍ തന്നത്’: അനക്കമില്ലാതെ പൊലീസും
0

അടൂര്‍: വ്യാജനമ്പര്‍ പ്ലേറ്റുമായി മോട്ടോര്‍ വാഹന വകുപ്പ് ബുളളറ്റ് പിടികൂടിയ അതേ വീട്ടില്‍ നിന്ന് വീണ്ടും വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് പിടികൂടി. കടമ്പനാട് മണ്ണടി റൂട്ടില്‍ ഉള്ളിലേക്ക് കടന്ന് താമസിക്കുന്ന അഖിലിന്റെ വീട്ടില്‍ നിന്നാണ് ബജാജ് സിടി 100 ബൈക്ക് പിടികൂടിയത്. നേരത്തേ വ്യാജ നമ്പര്‍ പ്ലേറ്റുള്ള പച്ചബുള്ളറ്റ് ബൈക്ക് എം.എം.വി.വെ എം.ഐമാരായ ആര്‍. മനോജ്, പി.കെ. അജയന്‍ ഡ്രൈവര്‍ അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികുടിയിരുന്നു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ നോക്കി പിഴ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ചെല്ലാന്‍ അയച്ചപ്പോഴാണ് ഇത് വ്യാജ നമ്പര്‍ ആണെന്ന് വ്യക്തമായത്.

ചെല്ലാന്‍ കിട്ടിയ യഥാര്‍ഥ ഉടമ ബുക്കും മറ്റു രേഖകളും ചുവന്ന നിറത്തിലുള്ള തന്റെ ബുള്ളറ്റ് ബൈക്കുമായി അടൂര്‍ ആര്‍ടിഓഫീസില്‍ ഹാജരായപ്പോഴാണ് പച്ച ബുള്ളറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഏറെ പണിപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജ നമ്പരുള്ള പച്ച ബുള്ളറ്റ് കണ്ടെത്തിയത്. ഇതിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നെങ്കിലും ചേസിസ് നമ്പര്‍ കൃത്യമായിരുന്നു. മോഷണം നടന്നതായി സംശയിക്കുന്നതിനാല്‍ അടൂര്‍ പോലീസിന് കൈമാറി. മാര്‍ച്ച് ആറിനാണ് ഇത് കസ്റ്റഡിയില്‍ എടുത്തത്.

ശനിയാഴ്ച രാവിലെ വീണ്ടും ഇൗ വാഹനം പിടികൂടിയ വീടിന് മുന്നിലൂടെ പോയപ്പോള്‍ ഒരു ബജാജ് സിടി 100 ബൈക്ക് പോര്‍ച്ചില്‍ ഇരിക്കുന്നത് കണ്ടു. കെ.എല്‍.03 എം 1223 എന്നതായിരുന്നു ഇതിന്റെ നമ്പര്‍. സംശയം തോന്നി ഊദ്യോഗിക വാഹനതതിലിരുന്ന് തന്നെ എം.എം.വി.ഐ മനോജ് ആര്‍ടി സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഈ നമ്പരിലുള്ള വാഹനത്തിന്റെ രേഖകള്‍ കാലാവധി കഴിഞ്ഞതാണെന്ന് മനസിലാക്കി.

പക്ഷേ, വാഹനം നിലവില്‍ ഓടക്കൊണ്ടിരിക്കുന്നതാണ്. പന്തികേട് മണത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് ചെന്ന് പരിശോധിച്ചപ്പോള്‍ വണ്ടിയുടെ എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും പരിശോധിച്ചപ്പോള്‍ വാഹനം വ്യാജമാണ്. വണ്ടിയിലുള്ള എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും വച്ച് പരിശോധിച്ചപ്പോള്‍ യഥാര്‍ഥ നമ്പര്‍ കെ.എല്‍.03 എല്‍ 6663 ആണെന്ന് വെബ്‌സൈറ്റില്‍ നിന്ന് മനസിലാക്കി. വാഹനം കസ്റ്റഡിയില്‍ എടുത്ത് അടൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു. 10 ദിവസത്തെ ഇടവേളയിലാണ് ഒരാളുടെ കൈയില്‍ നിന്ന് രണ്ട് വ്യാജവാഹനങ്ങള്‍ പിടികൂടുന്നത്. ജോയിന്റ ആര്‍ടിഓയുടെ റിപ്പോര്‍ട്ട് സഹിതമാണ് പച്ച ബുള്ളറ്റ് പോലീസിന് കൊടുത്തത്. ഇപ്പോള്‍ പിടികൂടിയ ബൈക്കും ഇതേ പോലെ നല്‍കും. എന്നാല്‍, പച്ചബുള്ളറ്റിന്മേല്‍ ഇതു വരെ അന്വേഷണം തുടങ്ങിയിട്ടില്ല.

വാഹനം പിടികൂടിയത് ഏനാത്ത് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണെന്നതാണെന്നതാണ് കാരണമായി പറയുന്നത്. ഒരാളില്‍ നിന്ന് രണ്ട് വ്യാജവാഹനം പിടികൂടിയ സ്ഥിതിക്ക് ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയും ഗൗരവത്തോടെ കാണേണ്ട കേസായിട്ടും പൊലീസ് നിസംഗത പുലര്‍ത്തുന്നുവെന്നാണ് പരാതി.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …