
ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം മുന്നേറുന്നു. അറബിക്കടലിലാകും ബഹിരാകാശ യാത്രികര്‍ തിരികെ പറന്നിറങ്ങുക. അനുകൂലമല്ലാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ യാത്രികരെ ഇറക്കുന്നതിനായി ലോകമെമ്ബാടും 48 ബാക്കപ്പ് പോയിന്റുകളും ഇസ്രോ തിരിച്ചറിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്.
എല്ലാ ദൗത്യവും സുരക്ഷിതമായ സാഹചര്യത്തില്‍, അല്ലെങ്കില്‍ പോയിന്റിലാകും വിജയകരമാവുക. സാധാരണ പേടകങ്ങളെ ബഹിരാകാശത്തേക്ക് അയക്കും പോലെയല്ല ഗഗന്‍യാന്‍ ദൗത്യം. ഉപകരണങ്ങള്‍ക്ക് പകരം മനുഷ്യരാണ് ബഹിരാകാശ യാത്ര പുറപ്പെടുന്നത്. ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഈ സാഹചര്യത്തില്‍ രണ്ടാമതൊരു അവസരമില്ല. അതിനാല്‍ തന്നെ സൂക്ഷ്മമായാണ് ഓരോന്നും പദ്ധതിയിടുന്നതെന്ന് ഇസ്രോയിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്യാപ്‌സ്യൂള്‍ ഇറങ്ങാന്‍ സാധ്യതയുള്ള പോയിന്റുകള്‍ അടയാളപ്പെടുത്തി. ദൗത്യത്തിലെ ഒരു ചെറിയ വ്യത്യാസം പോലും നൂറുകണക്കിന് കിലോമീറ്റര്‍ അകലെ ക്യാപ്‌സ്യൂള്‍ ലാന്‍ഡ് ചെയ്യുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നംഗ സംഘത്തെ ഭൂമിയുടെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ മൂന്ന് ദിവസം താമസിപ്പിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം ലക്ഷ്യം വയ്ക്കുന്നത്. തിരികെ എത്തുന്ന യാത്രികര്‍ക്കായി രണ്ട് ലാന്‍ഡിംഗ് പോയിന്റുകളാണ് പ്രാഥമികഘട്ടത്തില്‍ സജ്ജമാക്കിയിരുന്നത്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലുമാണ് അവ. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ പ്രവചാനീതമായ മാറ്റങ്ങളും വെള്ളത്തിന്റെ ഘടനയും ശാസ്ത്രജ്ഞരെ ലാന്‍ഡിംഗ് സൈറ്റാക്കി മാറ്റുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചു. പിന്നാലെ യാത്രികരെ അറബിക്കടലില്‍ ഇറക്കാമെന്ന് പദ്ധതിയിട്ടു.
വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് ബഹിരാകാശത്തേക്ക് കുതിക്കുന്ന യാത്രികരര്‍. റഷ്യയിലും ഇന്ത്യയിലുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗഗന്‍യാന്‍ ദൗത്യത്തിനായി സംഘം പരിശീലിക്കുന്നു.