ശബരിമല വനത്തില്‍ ചില്ലു കുപ്പികളുടെ കൂമ്പാരം: സീസണിന് ശേഷം വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകും

1 second read
Comments Off on ശബരിമല വനത്തില്‍ ചില്ലു കുപ്പികളുടെ കൂമ്പാരം: സീസണിന് ശേഷം വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകും
0

ശബരിമല: വില്‍പ്പന നടത്തുന്ന ശീതളപാനീയത്തിന്റെ കുപ്പികളാണ് വന്യമൃഗങ്ങള്‍ക്ക് ഭീഷണി. പമ്പ സന്നിധാനം ശരണ പാതയിലും സന്നിധാനത്തും ശീതളപാനീയം വിറ്റ ചില്ല് കുപ്പികളാണ് കുമിഞ്ഞ് കൂടുന്നത്. ശീതളപാനീയം ചില്ലു കുപ്പി ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തുന്നത്. ഇത് വാങ്ങി ഉപയോഗിച്ചതിന് ശേഷം കടകളുടെ സമീപവും വനത്തിലേക്കും വലിച്ചെറിയുകയണ്. ഇവ സന്നിധാനത്തിന്റെ പല ഭാഗങ്ങളിലും വലിയ കൂനയായി കിടക്കുകയാണ്.

ഇതിനെതിരെ വനം വകുപ്പ് രംഗത്ത് വന്നു. ആന അടക്കമുള്ള വന്യ മൃഗങ്ങളുടെ നാശത്തിന് ഈ കുപ്പികള്‍ വഴിയൊരുക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. തീര്‍ത്ഥാടന കാലത്തിന് ശേഷം വന്യമൃഗങ്ങള്‍ ഇവിടേയ്ക്ക് ഇറങ്ങും. കുപ്പികളില്‍ ചവിട്ടുമ്പോള്‍ അവയുടെ കാലിലേക്ക് ചില്ലുകള്‍ തറച്ച് കയറുകയും മുറിവുകള്‍ വൃണമായി ഇവ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കുപ്പികള്‍ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നാണ് വനം വകുപ്പിന്റെ ആവശ്യം.

ദിവസേന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ശബരിമലയില്‍ വലിയതോതില്‍ ശീതളപാനിയത്തിന്റെ വില്‍പ്പനയും നടക്കുന്നുണ്ട്. പമ്പ-നീലിമല പാതകളിലും സ്വാമി അയ്യപ്പന്‍ റോഡിലും ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടകളില്‍ ചില്ല് കുപ്പികള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നത് തീര്‍ത്ഥാടകര്‍ക്കും വന്യമൃഗങ്ങള്‍ക്കും അപകടകരമാണെന്നും ഇവ ഉടന്‍ നീക്കം ചെയ്യണമെന്നും കാണിച്ച് പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജി. അജികുമാര്‍ ദേവസ്വം അധികൃതര്‍ക്ക് കത്ത് നല്‍കി.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…