ഹൃദയമെടുക്കുന്നതിനുള്ള ശസ്ത്രക്രിയ രാവിലെ ഏഴിന് തുടങ്ങി: 10.20 ന് ഹൃദയവുമായി ഹെലികോപ്ടര്‍ കൊച്ചിക്ക്: 11.13 ന് ലിസി ഹോസ്പിറ്റലില്‍: 12.30 ന് സെല്‍വിന്റെ ഹൃദയം ഹരിനാരായണനില്‍ തുടിച്ചു തുടങ്ങി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

0 second read
Comments Off on ഹൃദയമെടുക്കുന്നതിനുള്ള ശസ്ത്രക്രിയ രാവിലെ ഏഴിന് തുടങ്ങി: 10.20 ന് ഹൃദയവുമായി ഹെലികോപ്ടര്‍ കൊച്ചിക്ക്: 11.13 ന് ലിസി ഹോസ്പിറ്റലില്‍: 12.30 ന് സെല്‍വിന്റെ ഹൃദയം ഹരിനാരായണനില്‍ തുടിച്ചു തുടങ്ങി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
0

കൊച്ചി: കായംകുളം സ്വദേശിയായ ഹരിനാരായണന്‍ എന്ന പതിനാറുകാരനില്‍ തമിഴ്‌നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയം മിടിച്ചു തുടങ്ങി. ലിസി ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയ കേരളം ഉറ്റുനോക്കുകയായിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ പ്രകിയ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12.30 ന് ആ ശുഭവാര്‍ത്തയെത്തി. ഹരിനാരായണന്റെ ശരീരത്തില്‍ ആ ഹൃദയം മിടിച്ചു തുടങ്ങിയിരിക്കുന്നു. സര്‍ക്കാരിനും കെ-സോട്ടോയ്ക്കും അഭിമാന നിമിഷം.

മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) ഹൃദയമാണ് കായംകുളം സ്വദേശി ഹരിനാരായണനില്‍ (16) മാറ്റി വച്ചത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു ഹരിക്ക്.
കഴിഞ്ഞ ഏപ്രിലിലാണ് കടുത്ത ശ്വാസതടസം മൂലം ഹരിനാരായണന്‍ ലിസി ആശുപത്രിയില്‍ ചികിത്സ തേടയത്. ആദ്യം മരുന്നുകള്‍ കൊണ്ട്
ശ്രമിച്ചെങ്കിലും പിന്നീട് രോഗം ഗുരുതരമായ സാഹചര്യത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ആണ് ഏക പോംവഴി എന്ന് വിധിയെഴുതി.

സര്‍ക്കാര്‍ സംവിധാനമായ കെ സോട്ടോയില്‍ ഹരിനാരായണന്റെ പേര് ഹൃദയത്തിനായി രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ മാസമാണ്. കേരളത്തില്‍ അവയവ ദാനത്തിനെതിരെ നടക്കുന്ന പ്രചാരണം മൂലം ഹൃദയം ലഭിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഹരിനാരായണന്റെ കുടുംബം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭാരിച്ച ചെലവ് താങ്ങുവാന്‍ കഴിയാതെ തിരിച്ചു വന്നു. വെള്ളി ഉച്ചയോടെയാണ് കെ സോട്ടോയില്‍ നിന്നും അവയവ ദാനത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയത്. സമാന രക്ത ഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും രാത്രിയോടെ അവിടെ എത്തുകയും ചെയ്തു.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സമയവും ദൂരവും വലിയ പ്രതിസന്ധിയായിരുന്നു. ആശുപത്രി അധികൃതര്‍ മന്ത്രി പി. രാജീവിനെ ബന്ധപ്പെട്ടു. സര്‍ക്കാര്‍ വാടകക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ ഹുദയമെത്തിക്കുന്നതിന് വിട്ടു നല്‍കുവാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

രാവിലെ ഏഴുമണിയോടെയാണ് അവയവങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ കിംസില്‍ ആരംഭിച്ചത്. ഹൃദയമെടുത്ത ശേഷം 10:20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 11:10ന് ഹയാത്ത് ഹെലിപാഡില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും പോലീസ് സംവിധാനത്തിന്റെ
സഹായത്തോടെ ഒരുക്കിയ ഗ്രീന്‍ കോറിഡോര്‍ വഴി മൂന്ന് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ ഹൃദയം എത്തുകയും ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. 12:30ന് ഹരിനാരായണനില്‍ സെല്‍വിന്റെ ഹൃദയം മിടിക്കുവാന്‍ ആരംഭിച്ചു. 3:45ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ഹരിനാരായണനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറംപറഞ്ഞു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…