കേസിന് ദൃക്‌സാക്ഷി, അപൂര്‍വങ്ങളില്‍ അപൂര്‍വം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 100 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി: എട്ടു വയസുകാരിയുടെ മൊഴി നിര്‍ണായകമായി

0 second read
Comments Off on കേസിന് ദൃക്‌സാക്ഷി, അപൂര്‍വങ്ങളില്‍ അപൂര്‍വം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 100 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി: എട്ടു വയസുകാരിയുടെ മൊഴി നിര്‍ണായകമായി
0

അടൂര്‍: എട്ടു വയസുകാരി ദൃക്‌സാക്ഷി ആയിട്ടുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ പോക്‌സോ കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദി (32) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. മൂന്നര വയസുള്ള സഹോദരിയെ പീഡിപ്പിക്കുന്നതിന് എട്ടു വയസുകാരിയാണ് ദൃക്‌സാക്ഷി. ഈ കുഞ്ഞിനെ പീഡിപ്പിച്ചതിന് വിനോദിനെതിരേ മറ്റൊരു കേസ് വിചാരണയില്‍ ഇരിക്കുകയാണ്.

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കവേ ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട ലൈംഗിക പീഡനം തുറന്നു പറഞ്ഞത്. തുടര്‍ന്ന് അടൂര്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. എട്ടു വയസുകാരിയെ പീഡിപ്പിച്ചതിനാണ് ആദ്യം കേസ് വന്നത്. പിന്നാലെ ഇളയ കുട്ടിയും പീഡനത്തിന് ഇരയായെന്ന് കണ്ടാണ് രണ്ടാമത്തെ കേസ് എടുത്തത്.

ദൃക്‌സാക്ഷി ഉള്ളതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പോക്‌സോ നിയമത്തിലെ 4 (2), 3(എ) പ്രകാരം 20 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും പോക്‌സോ 4(2), 3(ഡി) അനുസരിച്ച് 20 വര്‍ഷവും 50000 രൂപയും പോക്‌സോ 6, 5(ഐ) പ്രകാരം 20 വര്‍ഷവും ഒരു ലക്ഷം രൂപയും 6, 5(എം) അനുസരിച്ച് 20 വര്‍ഷവും ഒരു ലക്ഷവും 6, 5(എന്‍) പ്രകാരം 20 വര്‍ഷവും ഒരു ലക്ഷം രൂപയും ചേര്‍ത്താണ് ശിക്ഷ വിധിച്ചത്. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നല്‍കണം അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. വിനോദ് കേസില്‍ ഒന്നാം പ്രതിയാണ്. ഇയാളുടെ അടുത്തബന്ധു രാജമ്മയാണ് രണ്ടാം പ്രതി.

ഇവരെ കോടതി താക്കീത് നല്‍കി വിട്ടയച്ചു. പ്രതി മുമ്പ് താമസിച്ചിരുന്ന ഒരു വീട്ടില്‍ വച്ച് 2021 ഡിസംബര്‍ 18 ന് രാത്രി എട്ടരയ്ക്കാണ് കുട്ടിയെ പീഡിപ്പിച്ചത്. അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാല്‍സംഗത്തിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണ് കേസെടുത്തത്. എന്നാല്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ 18 രേഖകളും 17 സാക്ഷികളെയും ഹാജരാക്കി. പ്രോക്‌സിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിതാ ജോണ്‍ ഹാജരായി.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…