ഊമപ്പെണ്ണ് വന്ദനയായി നടിച്ച് കോഴഞ്ചേരിക്കാരനില്‍ നിന്ന് നാലു വര്‍ഷം കൊണ്ട് തട്ടിയത് 23 ലക്ഷം: ഒരേ സമയം പിതാവും പുത്രിയും ഇടനിലക്കാരനുമായി: ആറന്മുള പൊലീസ് കുടുക്കിയ സതീഷ് കില്ലാഡി തന്നെ

0 second read
Comments Off on ഊമപ്പെണ്ണ് വന്ദനയായി നടിച്ച് കോഴഞ്ചേരിക്കാരനില്‍ നിന്ന് നാലു വര്‍ഷം കൊണ്ട് തട്ടിയത് 23 ലക്ഷം: ഒരേ സമയം പിതാവും പുത്രിയും ഇടനിലക്കാരനുമായി: ആറന്മുള പൊലീസ് കുടുക്കിയ സതീഷ് കില്ലാഡി തന്നെ
0

പത്തനംതിട്ട: ഫേസ്ബുക്ക്, വാട്‌സാപ്പ് വ്യാജപ്രൊഫൈല്‍ സ്ത്രീയുടെ പേരിലുണ്ടാക്കി ഒരാളില്‍ നിന്ന് മാത്രമായി തട്ടിയത് 23 ലക്ഷം. ഇതിനായി ഒരേ സമയം രണ്ടു വാട്‌സാപ്പ് പ്രൊഫൈലുകള്‍. മൂന്നാമനായി നേരിട്ടും വന്നു. ഒടുവില്‍ തട്ടിപ്പിനിരയായ ആളുടെ പരാതി പ്രകാരം നടത്തിലയ അന്വേഷണത്തില്‍ പ്രതി പിടിയില്‍.

തിരുവനന്തപുരം പാറശാല ,തച്ചന്‍വിള പ്രായരക്കല്‍ വിള വീട്ടില്‍ ജ്ഞാനക്കണ്ണിന്റെ മകന്‍ സതീഷ് ജപകുമാര്‍ (41) ആണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. വന്ദനകൃഷ്ണ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചത്. സംസാരശേഷിയില്ലാത്തയാളായാണ് വന്ദന കൃഷ്ണ ഫേസ് ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടത്. 2019 ലാണ് കോഴഞ്ചേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വന്ദന കൃഷ്ണയുടെ പിതാവ് റിട്ട എസ്.പി വാസുദേവന്‍ നായര്‍ എന്ന പേരില്‍ പരാതിക്കാരനുമായി വാട്‌സാപ്പിലും സതീഷ് ചാറ്റിങ് തുടങ്ങി.

ഒരേ സമയം രണ്ട് പേരില്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലുമായി പരാതിക്കാരനുമായി ബന്ധം മുറുക്കി. വിവിധ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാം എന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് നാലു വര്‍ഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു. പരാതിക്കാരന് പത്തനംതിട്ട ഉള്ള സ്വകാര്യ കോളജ് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡീസ് സെന്ററര്‍ ആക്കി ഉയര്‍ത്താം എന്നു പറഞ്ഞും പണം വാങ്ങി. ഇതിന്റെ ഇന്‍സ്‌പെക്ഷന്‍ എന്ന വ്യാജേനെ പ്രതി തന്നെ തമിഴ്‌നാട് സ്വദേശിയായി അഭിനയിച്ച് പത്തനംതിട്ടയില്‍ എത്തി പരിശോധന നടത്തി. രേഖകളും മറ്റും വാങ്ങി പോവുകയും ചെയ്തു.

പാറശാല സ്വദേശിയായ സതീഷ് 12 കൊല്ലം മുമ്പ് വീടും നാടും ഉപേക്ഷിച്ച് പോന്നതാണ്. സ്ഥിരമായി ഒരിടത്തും നില്‍ക്കാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് മറ്റും താമസിച്ചു വരുന്നു. എറണാകുളം തൈക്കുടത്തിന് സമീമുള്ള സ്ഥലത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോലിയാണ് ആണെന്നു പറഞ്ഞ് മൂന്നു വര്‍ഷമായി താമസിച്ചു വരികയായിരുന്നു. ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഒരാളെ പറ്റിച്ചതായും പരാതിയുണ്ട്. മൂന്നുവര്‍ഷമായി യാതൊരു ജോലിയും ചെയ്യാതെ തട്ടിപ്പു നടത്തി കിട്ടുന്ന പണം മാത്രം ഉപയോഗിച്ച് ജീവിക്കുന്നു. തട്ടിയെടുക്കുന്ന പണം മദ്യപിക്കുന്നതിനും ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനും വേണ്ടിയായിരുന്നു ഇയാള്‍ കൂടുതല്‍ ചെലവാക്കിയത്. ഇയാളുടെ തട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോ എന്ന വിവരം അന്വേഷിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ്, എസ്.ഐമാരായ അലോഷ്യസ്, നുജൂം, വിനോദ് കുമാര്‍, എസ്.സി.പി.ഓ സലിം, നാസര്‍ ഇസ്മായില്‍, താജുദ്ദീന്‍, സുനജന്‍, രാജഗോപാല്‍, ജിതിന്‍ ഗബ്രിയേല്‍ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…