സ്വന്തം അക്കൗണ്ട് കംബോഡിയന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കി തട്ടിപ്പ് പണം സ്വീകരിച്ചു: 5.32 കോടിയുടെ തട്ടിപ്പുകേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍: 75 ലക്ഷം ലോട്ടറി കിട്ടിയവനും പ്രതി

0 second read
Comments Off on സ്വന്തം അക്കൗണ്ട് കംബോഡിയന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കി തട്ടിപ്പ് പണം സ്വീകരിച്ചു: 5.32 കോടിയുടെ തട്ടിപ്പുകേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍: 75 ലക്ഷം ലോട്ടറി കിട്ടിയവനും പ്രതി
1

പത്തനംതിട്ട: കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ് ശൃംഖലയ്ക്ക് വേണ്ടി സ്വന്തം അക്കൗണ്ട് വാടകയ്ക്ക് നല്‍കി തട്ടിപ്പ് പണം സ്വീകരിച്ച നാലു യുവാക്കളെ ജില്ലാ െ്രെകം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. രണ്ടു കേസുകളിലായി 5.32 കോടി തട്ടിയ കേസിലാണ് മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെ ജില്ലാ െ്രെകം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് കോഴഞ്ചേരി സ്വദേശിയില്‍ നിന്ന് 3.45 കോടി തട്ടിയ കേസില്‍ മലപ്പുറം കല്പകഞ്ചേരി കക്കാട് അമ്പാടി വീട്ടില്‍ ആസിഫ് (30), തെയ്യമ്പാട്ട് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(23), തൃശൂര്‍ കടവല്ലൂര്‍ ആച്ചാത്ത് വളപ്പില്‍ സുധീഷ് (37) എന്നിവരും തിരുവല്ല സ്വദേശിയില്‍ നിന്ന് 1.57 കോടി തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം ഭാഗത്ത് മനപ്പുറത്ത് വീട്ടില്‍ ഇര്‍ഷാദുല്‍ ഹക്ക് (24)എന്നയാളുമാണ് പിടിയിലായത്. ഇതിലല്‍ സുധീഷ് നേരത്തേ കേരള സര്‍ക്കാരിന്റെ ലോട്ടറി വഴി 75 ലക്ഷം സമ്മാനം കിട്ടിയ ആളാണ്. പിന്നീട് കടക്കെണിയില്‍ മുങ്ങിയതാണ് തട്ടിപ്പിന്റെ ഭാഗമാകാന്‍ കാരണമായത്.

തട്ടിപ്പിന്റെ ആസ്ഥാനം കംബോഡിയയാണ്. ഇവര്‍ ഓണ്‍ലൈന്‍ വഴി തട്ടിയെടുക്കുന്ന പണം തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങി അതിന്റെ കമ്മിഷന്‍ നേടുകയാണ് യുവാക്കള്‍ ചെയ്തിരുന്നത്. 30 ലക്ഷം രൂപ വരെയാണ് ഇവര്‍ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയിരുന്നത്. ഇതിന് 10 ശതമാനം കമ്മിഷനായി മൂന്നു ലക്ഷം ഇവര്‍ വാങ്ങി.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ നല്‍കി ആളുകളെ വലയിലാക്കിയ ശേഷം അവരുടെ താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസിലാക്കിയാണ് ഇന്ത്യയില്‍ തന്നെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങുന്നത്. കംബോഡിയയില്‍ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗവെങ്കട്ട സൗജന്യ കുരാപതി എനിവരെ നേരത്തെ ഈ കേസിലേക്ക് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കംബോഡിയ കേന്ദ്രമാക്കി പ്രവത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
അന്തര്‍ ദേശീയ ബന്ധങ്ങള്‍ ഉള്ള ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കബളിപ്പിച്ചെടുക്കുന്ന പണം തൊഴിലില്ലാത്ത യുവാക്കളെ ആകര്‍ഷകമായ കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ബാങ്കില്‍ നിന്നും പിന്‍വലിപ്പിച്ച് കരസ്ഥമാക്കുന്ന രീതിയാണ് തുടരുന്നത്. പ്രതികളുടെ കൂട്ടാളികളായ നിരവധി പേര്‍ ഇനിയും ഈ കേസുകളില്‍ അറസ്റ്റിലാകാനുണ്ട്. അന്വേഷണം വ്യാപകമാക്കിയതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി.എസ്.ശ്രീജിത്ത്, കെ.ആര്‍.അരുണ്‍ കുമാര്‍, കെ. സജു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോബി ഐസക്, നൗഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…