അറുപതു കോടിയുടെ ഹവാലാപ്പണം സൗദിയിലേക്ക് കടത്തിയെന്ന പരാതി: വ്യവസായ ഗ്രൂപ്പായ മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ക്കെതിരേയുള്ള ഇഡി അന്വേഷണം അട്ടിമറിക്കാന്‍ നീക്കം: ഇടപെടല്‍ ഡല്‍ഹിയില്‍ നിന്ന്

0 second read
Comments Off on അറുപതു കോടിയുടെ ഹവാലാപ്പണം സൗദിയിലേക്ക് കടത്തിയെന്ന പരാതി: വ്യവസായ ഗ്രൂപ്പായ മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ക്കെതിരേയുള്ള ഇഡി അന്വേഷണം അട്ടിമറിക്കാന്‍ നീക്കം: ഇടപെടല്‍ ഡല്‍ഹിയില്‍ നിന്ന്
0

കൊച്ചി: വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് അറുപതു കോടി ഹവാലാപ്പണം സൗദി അറേബ്യയിലേക്ക് കടത്തിയെന്ന പരാതിയില്‍ അങ്കമാലി കേന്ദ്രീകരിച്ചുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളായ ആറു പേര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് തുടങ്ങിയ പ്രാഥമികാന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ഹൈക്കോടതിയില്‍ സത്യവാങ് മൂലം. ജിദ്ദ കേന്ദ്രീകരിച്ചുള്ള സ്‌പൈസസ് സിറ്റി ഫോര്‍ ഫുഡ് സ്റ്റഫ്‌സ് വെയര്‍ ഹൗസ് കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നാണ് പരാതി. ഈ പരാതിയിന്മേല്‍ മൂലന്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാര്‍ക്കെതിരേ ഇഡി പ്രാഥമികാന്വേഷണം നടത്തി കഴമ്പുളളതായി കണ്ടെത്തിയിരുന്നു. ഇതിന്മേലുളള തുടരന്വേഷണമാണ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്.

കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ ഒരേ പോലെ സ്വാധീനമുള്ള ഒരു മുതിര്‍ന്ന പ്രതിനിധിയും അദ്ദേഹത്തിന്റെ മകനും ചേര്‍ന്നാണ് അട്ടിമറി ശ്രമം നടത്തുന്നത് എന്നാണ് ആരോപണം. ഇവരുടെ ശ്രമഫലമായി കൊച്ചി ഇഡി യൂണിറ്റിന് മേല്‍ വന്‍ സമ്മര്‍ദമാണുള്ളതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകള്‍ വരെ വിട്ടു നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അറിയുന്നു.

സൗദിയില്‍ വിദേശ മൂലധന നിക്ഷേപം അതാത് രാജ്യത്തെ കറന്‍സിയായിട്ട് വേണം നടത്താനെന്നാണ് ചട്ടം. ഇവിടെ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം മൂലന്‍സ് സഹോദരന്മാരായ സാജു, ജോസ്, ജോയ് എന്നിവര്‍ ജിദ്ദ കമ്പനിയില്‍ നടത്തിയെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സാജു മൂലന്‍, ജോസ് മൂലന്‍ എന്നിവരില്‍ നിന്ന് ഇ.ഡി മൊഴിയെടുത്തു. ജോയ് മൂലന്‍ നിലവില്‍ വിദേശത്താണുള്ളത്. ഇവരുടെ ഭാര്യമാരാണ് മറ്റ് ഷെയര്‍ ഉടമകള്‍. സൗദിക്കാരനായ സ്‌പോണ്‍സറുമുണ്ട് ഷെയര്‍.

വിദേശനിക്ഷേപത്തിനായി 60 കോടി രൂപ കൊണ്ടു പോയത് ബാങ്ക് മുഖാന്തിരമല്ലെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി കൊമേഴ്‌സ് മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ രജിസ്റ്ററില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് ആകെയുള്ള പ്രവര്‍ത്തന മൂലധനം. അങ്കമാലിയില്‍ മൂലന്‍സ് ഇന്റനാഷണല്‍, മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്. വിദേശത്തും ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും നടത്തി വരുന്നുണ്ട്.

ഹവാലാപ്പണം കടത്തിയെന്ന പരാതിയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം വേണമെന്ന് ഇഡിയുടെ കോണ്‍സല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അട്ടിമറി നീക്കം തകൃതിയായി നടക്കുന്നത്.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…