കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ പുറത്തായത് പീഡനക്കേസിലും ഡിഎന്‍അട്ടിമറിയിലും: അഞ്ചു വര്‍ഷം മുന്‍പ് സംരക്ഷിച്ചവര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയത് സിപിഎമ്മിലെ വിഭാഗീയത മൂലം

0 second read
Comments Off on കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ പുറത്തായത് പീഡനക്കേസിലും ഡിഎന്‍അട്ടിമറിയിലും: അഞ്ചു വര്‍ഷം മുന്‍പ് സംരക്ഷിച്ചവര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയത് സിപിഎമ്മിലെ വിഭാഗീയത മൂലം
0

പത്തനംതിട്ട: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന അട്ടിമറിക്കുകയും ചെയ്തുവെന്ന പരാതിയില്‍ സി.പി.എം നേതാവിനെതിരേ അഞ്ചു വര്‍ഷത്തിന് ശേഷം പാര്‍ട്ടി നടപടി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജി മോനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്രകമ്മറ്റിയംഗം ഉള്‍പ്പെടെ പങ്കെടുത്ത യോഗമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. സംഭവം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. സി.പി.എം ഏരിയാ കമ്മറ്റിയിലെ വിഭാഗീയതയുടെ ഇരയാണ് സജിമോനെന്ന് പറയുന്നു.

സിപിഎം തിരുവല്ല നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് സജിമോനെതിരേ പീഡന പരാതി ഉയര്‍ന്നത്. പരാതിക്കാരി ഗര്‍ഭിണി ആയി പ്രസവിച്ചതോടെ കുട്ടിയുടെ ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിച്ചു. പരിശോധനയ്ക്ക് സജിമോന്റെ രക്തസാമ്പിള്‍ ശേഖരിക്കുമ്പോള്‍ ആള്‍മാറാട്ടം നടത്തിയെന്ന് പരാതി ഉയര്‍ന്നു. ഇതിന് ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് സീനീയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. .ചുമത്ര സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ മജിസ്‌ട്രേറ്റ് നേരിട്ടാണ് സജിമോനെതിരേ കേസ് എടുത്തത്. കോടതി ഉപാധികളോടെ സജിമോന് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഡി.എന്‍.എ അടക്കമുള്ള പരിശോധനകള്‍ നടത്താനുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിന്‍ പ്രകാരം രാത്രിയാണ് സജിമോന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായത്. തുടര്‍ന്നാണ് ആള്‍മാറാട്ടം അരങ്ങേറിയത്. അതിന് ശേഷം മറ്റൊരു പീഡന പരാതിയിലും സജിമോള്‍ ഉള്‍പ്പെട്ടിരുന്നു. വീട്ടമ്മയെ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിക്കാരിയെ പുറത്താക്കിയാണ് പാര്‍ട്ടി നടപടി എടുത്തത്. പോലീസ് അന്വേഷണവും കാര്യക്ഷമമായി ഉണ്ടായില്ല.

വളരെ ചെറിയ ഇടവേളയ്ക്ക് ശേഷം തിരുവല്ല ഏരിയാ കമ്മറ്റിയില്‍ വിഭാഗീയത തലപൊക്കിയതാണ് അഞ്ചു വര്‍ഷത്തിന് ശേഷം സജിമോനെതിരേ നടപടി ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി സജിമോനെ വീണ്ടും നിയമിക്കാന്‍ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി പാര്‍ട്ടിക്ക് പുറത്തായിരിക്കുന്നത്. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയുടെ ഗ്രൂപ്പുകാരനാണ് സജിമോന്‍. ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായി ചേരിപ്പോര് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ വ്യക്തിപരമായതും പാര്‍ട്ടി പരമായതുമായ നിരവധി രഹസ്യങ്ങള്‍ പുറത്തു വരികയും വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. വിഭാഗീയതയുടെ ഭാഗമായിട്ടാണ് പരാതി സംസ്ഥാന കമ്മറ്റിക്ക് പോയതെന്നും പറയുന്നു. പീഡനക്കേസില്‍ വിചാരണ നേരിടുന്ന സജിമോനെ പുറത്താക്കാന്‍ സംസ്ഥാന കമ്മറ്റി നിര്‍ദേശിക്കുകയായിരുന്നൂ.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…