രാജി വച്ചൊഴിഞ്ഞ തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിക്ക് കൊടുത്തിരിക്കുന്നത് മുട്ടന്‍ പണി: നാരായണന്‍ സ്റ്റാലിന്റെ അഴിമതിയും ചട്ടവിരുദ്ധ പ്രവര്‍ത്തനവും എണ്ണിപ്പറഞ്ഞ് വിജിലന്‍സിന് പരാതി

0 second read
Comments Off on രാജി വച്ചൊഴിഞ്ഞ തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിക്ക് കൊടുത്തിരിക്കുന്നത് മുട്ടന്‍ പണി: നാരായണന്‍ സ്റ്റാലിന്റെ അഴിമതിയും ചട്ടവിരുദ്ധ പ്രവര്‍ത്തനവും എണ്ണിപ്പറഞ്ഞ് വിജിലന്‍സിന് പരാതി
0

തിരുവല്ല: നഗരസഭ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ് രാജി വച്ചൊഴിഞ്ഞത് സെക്രട്ടറി നാരായണന്‍ സ്റ്റാലിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയതിന് ശേഷം. ഗുരുതരമായ ആരോപണങ്ങളും തെളിവുകളും നിരത്തിയാണ് വിജിലന്‍സ് ഡിവൈ.എസ്.പിക്ക് ശാന്തമ്മ വര്‍ഗീസ് പരാതി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയുടെ തന്നിഷ്ടം കൗണ്‍സിലിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് പിന്തുണയില്‍ ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മ രാജി വച്ചത്. കൗണ്‍സില്‍ യോഗത്തില്‍ എടുക്കാത്ത തീരുമാനങ്ങള്‍ സ്വന്തം നിലയില്‍ സെക്രട്ടറി മിനുട്‌സ് ബുക്കില്‍ എഴുതുകയാണ്. അജണ്ട വയ്ക്കാത്തതു വരെ ഈ രീതിയില്‍ കൊണ്ടു ചെല്ലുന്നു. ഇക്കാരണം കൊണ്ട് തന്നെ താന്‍ ഒന്നിലും ഒപ്പു വച്ചിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു.

നഗരസഭയ്ക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കുന്ന തരത്തിലാണ് സെക്രട്ടറി കൗണ്‍സില്‍ എടുക്കാത്ത തീരുമാനങ്ങള്‍ സ്വന്തം നിലയില്‍ മിനുട്‌സിലും അജണ്ടയിലും എഴുതുന്നതെന്നതാണ് പ്രധാന ആരോപണം. ഫഌറ്റുകള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും പലവിധ നിയമതടസങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരെ കൊണ്ട് നോട്ടീസ് നല്‍കിക്കും. ഈ രീതിയില്‍ ലക്ഷക്കണക്കിന് രൂപ സെക്രട്ടറി കൈകക്കൂലി മേടിക്കുന്നുവെന്നും ഇത് ഭയന്ന പല ഉദ്യോഗസ്ഥരും അവധിയില്‍ പ്രവേശിക്കുന്നുവെന്നുമാണ് ഒന്നാമതായി പരാതിയിലുള്ളത്.

സെക്രട്ടറിയുടെയും കുടുംബത്തിന്റെയും മുഴുവന്‍ സ്വത്തുക്കളുടെയും വിവരം അന്വേഷിക്കണം. രാമപുരം മാര്‍ക്കറ്റിലെ കടമുറികള്‍ ഓരോന്നും ലക്ഷക്കണക്കിന് രൂപ മേടിച്ചു മറിച്ചു നല്‍കിയത് അന്വേഷിക്കണം. അടുത്ത സമയത്ത് നടന്ന കൗണ്‍സിലിന്റെ അജണ്ടയും മിനുട്‌സും പരിശോധിക്കണം തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് തെളിവായി മുനിസിപ്പില്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗത്തില്‍ നല്‍കിയ വിശദീകരണം കൂടി ചേര്‍ത്തിട്ടുണ്ട്.

15 കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യപ്രകാരം വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ സെക്രട്ടറിയുടെ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഡിസംബര്‍ 12 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. യുഡിഎഫ് ബിജെപി അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചതായിരുന്നു കാരണം. എന്നാല്‍, ഒന്നു മുതല്‍ 26 വരെയുള്ള അജണ്ടകള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ 19ാമത്തെ അജണ്ട സ്വഛഭാരത മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതും അപ്രകാരം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കളക്ഷന്‍ വെല്‍, പമ്പിങ് സ്‌റ്റേഷന്‍ എന്നിവ പണിയുന്നതിന് വേണ്ടി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നവംബര്‍ 28 ന് അംഗീകരിച്ച് ലിസ്റ്റ് തന്നുവെന്ന് സെക്രട്ടറി മിനുട്‌സില്‍ രേഖപ്പെടുത്തിയതായി കാണുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുത്തതുമായുള്ള ലിസ്റ്റ് ചെയര്‍പേഴ്‌സണോ കൗണ്‍സില്‍ അംഗങ്ങള്‍ക്കോ കൊടുത്തിട്ടില്ല. സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ ചട്ടം അനുസരിച്ച് നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉപസമിതി രൂപീകരിക്കുകയോ പത്രപരസ്യം നല്‍കുകയോ ചെയ്തിട്ടില്ല. നടപടി ക്രമങ്ങള്‍ പാലിച്ച് സ്ഥലം ഏറ്റെടുപ്പിന് വന്നാല്‍ മാത്രം മിനുട്‌സില്‍ ഒപ്പു വയ്ക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ യോഗത്തെ അറിയിച്ചു.

ഓഗസ്റ്റ് 16 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ മിനുട്‌സില്‍ ഒരു വിഷയത്തില്‍ തന്നെ വ്യത്യസ്തങ്ങളായ രണ്ടു തീരുമാനം സ്വയം എഴുതി വച്ചിട്ടുണ്ട്. ഡിസംബര്‍ 12 ലെ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനത്തില്‍ എഴുതി ചേര്‍ത്ത മറ്റൊരു കാര്യം നഗരസഭ സെക്രട്ടറിയെ മാറ്റരുതെന്നും അദ്ദേഹത്തിന് ഗുഡ്‌സര്‍വീസ് എന്‍ട്രി നല്‍കണമെന്നുമുള്ള പ്രമേയങ്ങള്‍ പാസാക്കിയെന്നുമാണ്. അങ്ങനെ ഒരു പ്രമേയം കൊണ്ടു വരുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. പ്രമേയം അനുവാദകനും അവതാരകനും ഒപ്പിട്ട കത്ത് ഏഴു ദിവസം മുന്‍പ് ചെയര്‍ പേഴ്‌സണ് നല്‍കണം. അങ്ങനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെ പ്രമേയം പാസാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ചോദിക്കുന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …